Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

രണ്ട് ദിവസം കൊണ്ട് പടം നിർത്തേണ്ടതായിരുന്നു, എന്നാൽ ഒരൊറ്റ കുറിപ്പടി കൊണ്ട് പടം മലയാളത്തിലെ ഏറ്റവും ഹിറ്റായി; സംഭവിച്ചത് ഇങ്ങനെ

by Brave India Desk
Oct 30, 2025, 06:07 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsAppTelegram

മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളുടെ ലിസ്റ്റ് എടുത്താൽ അതിൽ മുന്നിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു പേരാണ് ഡെന്നിസ് ജോസഫിന്റെ. ഈറൻ സന്ധ്യ എന്ന ചിത്രത്തിലൂടെ തിരക്കഥാ രംഗത്തേക്ക് എത്തിയ ഡെന്നിസ് ജോസഫ്, നിറക്കൂട്ട്, ശ്യാമ, രാജാവിന്റെ മകൻ, ഭൂമിയിലെ രാജാക്കന്മാർ, വഴിയോരക്കാഴ്ചകൾ, നായർ സാബ്, നമ്പർ 20 മദ്രാസ് മെയിൽ തുടങ്ങിയ സൂപ്പർഹിറ്റ് സൈനികളുടെ തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്. രണ്ട് മികച്ച നടന്മാരുടെ കരിയർ മാറ്റി അവർക്ക് ഒരു പുതിയ ജീവിതം സമ്മാനിച്ച ആളും ഡെന്നീസ് തന്നെ. മോഹൻലാലിന്റെ സൂപ്പർസ്റ്റാർ പദവിയിലേക്കുള്ള എൻട്രിയായ രാജാവിന്റെ മകൻ, തകർച്ചയിൽ നിന്ന് മമ്മൂട്ടിയെ തിരികെയെത്തിച്ച ന്യൂഡൽഹിയും പിറന്നത് ഡെനീസിന്റെ തൂലികയിൽ നിന്നാണ്.

കഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോയി ഒരു സമയം, അമേരിക്കയിലേക്ക് പോകാൻ നിന്ന ആളായിരുന്നു അന്ന് ഡെന്നീസ് ജോസഫ്. എന്നാൽ കാലം അയാളെ സിനിമാ ലോകത്തേക്കെത്തിച്ചു. 1985 ൽ ഈറൻ സന്ധ്യ എന്ന ജെസി സംവിധാനം ചെയ്ത സിനിമയിലൂടെ കരിയർ തുടങ്ങിയ ഡെന്നീസ് പിന്നാലെ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ നിറക്കൂട്ട്, ശ്യാമ എന്നീ ചിത്രങ്ങൾ ജോഷിക്കായി ഒരുക്കി. പിന്നാലെ ഏറ്റവും തിരക്കുള്ള തിരക്കഥാകൃത്തായി മാറി. പല മുൻനിര സംവിധായകരും അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടാൻ കാത്തിരുന്നു. ആ കാലത്ത് മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ നടന്മാരുടെ സിനിമകൾ ഒരുക്കുന്ന തിരക്കിൽ ആയിരുന്ന സംവിധായകർക്കൊപ്പം പ്രവർത്തിച്ച ഡെന്നീസ് സിബി മലയിലിനായി മുൻനിര നായകന്മാർ ഇല്ലാത്ത ഒരു ചിത്രം ചെയ്യാൻ തീരുമാനിക്കുന്നു.

Stories you may like

വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത ; വിജയ്ക്കെതിരായ കുടുംബ കോടതിയിലെ എല്ലാ നടപടികളും അവസാനിപ്പിച്ചു

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

മുരളി നായകനാകുന്ന ആ സിനിമക്ക് ‘ ആകാശദൂത് എന്നാണ് പേര് നൽകിയത്. സിനിമ നേരിട്ട പ്രധാന പ്രശ്നം എന്തെന്നാൽ ആ സിനിമയിൽ നാല് കുട്ടികളുണ്ട്. അങ്ങനെ ഉള്ള സിനിമയിൽ ‘അമ്മ വേഷം ചെയ്യാനുള്ള നായികമാരെ കിട്ടുന്നില്ല. ഇതേക്കുറിച്ച് ഡെന്നീസ് പറയുന്നത് ഇങ്ങനെയാണ്:

“മുരളിയെ നായകകഥാപാത്രമായി ഞങ്ങൾ തീരുമാനിച്ചു. ഹീറോയിൻ പ്രശ്നമായി. കാരണം, മൂന്നും നാലും മക്കൾ. 12ഉം 10ഉം വയസ്സുള്ള കുട്ടികളുടെ അമ്മയായി അഭിനയിക്കണം. എന്നാൽ, സ്ഥിരം അമ്മവേഷത്തിൽ അഭിനയിക്കുന്ന ഒരാൾ പോരാ. വളരെ പ്രസരിപ്പുള്ള ഒരു ഹീറോയിനാണ്. രാവിലെ ഒരു മൊണാസ്‌റ്ററിയിൽ പോയി വയലിൻ പഠിപ്പിക്കുന്ന നായിക. അവർക്ക് മൂന്നുനാല് കുട്ടികളും, ഡ്രൈവറായ ഭർത്താവും. അതൊക്കെ യാണ്കഥയും പശ്ചാത്തലവും. സിബി മലയിൽ മലയാളത്തിലെ ഒട്ടുമിക്ക നായികമാരെയും സമീപിച്ചു. അവരാരും ഈ റോൾ അഭിനയിക്കാൻ തയ്യാറായില്ല. മറ്റു കാരണങ്ങളാണ് അവർ പറയുന്നത്. ഡേറ്റ് ഇല്ല പിള്ളേരുടെ പ്രായം ഒന്നു കുറയ്ക്കാമോ… അങ്ങനെയൊക്കെ. അങ്ങനെ ഒടുവിൽ ഞങ്ങൾ വടക്കൻ വീരഗാഥയിൽ ഒകെ അഭിനയിച്ച മാധവിയിലേക്കെത്തി. സബ്ജക്ട് കേട്ടപ്പോൾ അവർക്ക് ഇഷ്ടമായി “

“അങ്ങനെ സിനിമ റിലീസായി. എറണാകുളത്ത് ഒരു വലിയ തിയേറ്ററിൽ ഏറ്റവും ചെറിയ തിയേറ്ററായ ലുലുവിലാണ് കളിച്ചത്. ആദ്യത്തെ ഷോ യിക്ക് ഇരുപത്തിയഞ്ചുപേരിൽ കൂടുതലില്ല. നൂൺഷോയ്ക്ക് ആരുമില്ല, മാറ്റിനി ഇരുപത്തിയഞ്ചുപേർ, ഫസ്‌റ്റ്ഷോയ്ക്ക് പതിനഞ്ചുപേർ. അങ്ങനെ ആകെ കളക്ഷൻ കുറവാണെന്ന് എല്ലാ സ്ഥലത്ത് നിന്നും റിപ്പോർട്ടുകൾ വന്നു. എന്റെ അസിസ്‌റ്റൻറിനെ വിട്ടിട്ട് ഓരോ ഷോയ്ക്കും പത്തും ഇരുപത്തിയഞ്ചും ടിക്കറ്റ് എടുത്തിട്ട് രഹസ്യമായി കീറിക്കളയുമായിരുന്നു. കാരണം, ഒരു മൂന്നു ദിവസമാണ്. ഒരു റൈറ്റർ എന്ന നിലയ്ക്ക് അതിനപ്പുറം ഒന്നും എനിക്ക് അറിയാവുന്ന ഒന്നുരണ്ടു തിയേറ്ററുകളിൽ ഞാൻ എന്റെ ഷോ എങ്കിലും രക്ഷപ്പെടട്ടേ എന്നു കരുതി. ഇതിന് അപ്പുറം ഒന്നും ചെയ്യാനില്ലായിരുന്നു. ആകെ കാണുന്ന 10 പേരൊക്കെ സിനിമ കണ്ടതിന് ശേഷം നല്ല അഭിപ്രായമായിരുന്നു പറഞ്ഞിരുന്നത്”

“അങ്ങനെ രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ എനിക്ക് ഒരു പരിചയ വുമില്ലാത്ത ഒരാൾ എറണാകുളത്തുനിന്ന് സിനിമ കണ്ടിട്ട് തിരിച്ച് വീട്ടി ലെത്തി എന്റെ നമ്പർ തപ്പിപ്പിടിച്ച് വിളിച്ചിരിക്കുകയാണ്. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. ‘ഡോക്ടർ കാലടി നമ്പൂതിരി’ എന്ന പ്രസിദ്ധ ആയുർവേദ ഡോക്ടർ. നടി ശ്രീലതയെ ആണ് അദ്ദേഹം കല്യാണം കഴിച്ചത്. കുന്ദം കുളത്ത് അതിപ്രശസ്‌തമായ രീതിയിൽ ചികിത്സ നടത്തുന്ന ആളാണ്. അദ്ദേഹം അതിനു മുൻപ് എഴുപതുകളിൽ എൻ. ശങ്കരൻ നായർ സംവി ധാനം ചെയ്ത വീരഭദ്രൻ എന്ന സിനിമയിൽ നായകനായി അഭിനയിച്ച ആളാണ്. എനിക്ക് ഒരു മുൻപരിചയവുമില്ല. കാലടി നമ്പൂതിരി എന്നെ വിളിച്ചിട്ട് ആകാശദൂതിനെക്കുറിച്ച് നല്ല അഭിപ്രായം പറയാൻ തുടങ്ങി. ഇത് അങ്ങനെയാണ്, അത് അങ്ങനെയാണ് എന്നൊക്കെ. ഡോക്ടർ കാലടി നമ്പൂതിരി വലിയ അഭിപ്രായം പറഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് ചോദിച്ചു, “ഡോക്ടർ ഇപ്പോൾ പറഞ്ഞ കാര്യം ഡോക്ടറുടെ ലെ റ്റർഹെഡിൽ ഒന്ന് എഴുതിത്തരുമോ?’ ഡോക്ടർ ചോദിച്ചു, ‘അത് എന്തിനാണ്!! ‘ഒരു പരസ്യം ചെയ്യാനാ”

“പിറ്റേദിവസം രാവിലേതന്നെ ഡോക്ടർ പറഞ്ഞതുപോലെ എഴുതി കൊടുത്തയച്ചു. ഇതിനു മുൻപ് തലേരാത്രി ഈ വിവരം സിബിമലയിലിനോടും പ്രൊഡ്യൂസർ പ്രേംപ്രകാശിനോടും വിളിച്ചുപറഞ്ഞിരുന്നു. ‘അപ്പാപ്പന്റെ റിസ്ക്കിൽ ഒന്നുരണ്ടു പരസ്യംകൂടി ചെയ്യണം’ എന്നു പറഞ്ഞു. അപ്പാപ്പനും സമ്മതിച്ചു. ഡോക്ടർ കാലടി നമ്പൂതിരിയുടെ ലെറ്റർഹെഡ്ഡിലുള്ള, സിനിമയെക്കു റിച്ചുള്ള ഒരു കമന്റോടുകൂടിയാണ് അടുത്ത പരസ്യം വരുന്നത്. അതോടെ ആകാശദൂതിന്റെ കലക്ഷൻ വർധിക്കാൻ തുടങ്ങി. ഈ പരസ്യം വന്ന ആദ്യദിവസം നൂറുപേരായി, മാറ്റിനി ആയപ്പോൾ അത് ഇരുനൂറുപോരായി, സെക്കൻഡ്ഷോ ആയപ്പോൾ ഇരുനൂറ്റിയൻപ തുപേരായി. പിറ്റേദിവസം തുടങ്ങി തിയേറ്ററുകൾ ഇടിച്ചുകുത്തി ആളു വരാൻ തുടങ്ങി. മലയാളസിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന് കാലടി നമ്പൂതിരി സിനിമ കണ്ട് അങ്ങനെ ഒരു അഭിപ്രായം പറയുകയും ആകാശദൂത് ആകുന്ന നിലയിലേക്ക് കലക്‌ഷൻ വളർന്നു. അന്ന് ഡോക്ടർ അങ്ങനെ ഒരു കത്ത് എഴുതിത്തരുകയും അതിലൂടെ വീണ്ടും പരസ്യം ചെയ്യാമെന്ന് നിർമാതാക്കൾക്ക് തോന്നുകയും ചെയ്യാതെ രണ്ടാംദിവസം ഈ പടം നിർത്തിക്കളഞ്ഞിരുന്നെങ്കിൽ മലയാളസിനിമ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിത്തീർന്നേനെ ആകാശദൂത്.”

ലുക്കീമിയ ബാധിച്ച് ഗുരുതരാവസ്ഥയിലായി മരിക്കുന്ന ആനിയുടെ മക്കളെ അസുഖം തിരിച്ചറിയുന്ന വേളയിൽ അവർ ദത്ത് നൽകാൻ തീരുമാനിക്കുന്നതായിരുന്നു ചിത്രത്തിന്റെ കഥ. ചിത്രം മലയാളി പ്രേക്ഷകരെ മാത്രമല്ല കണ്ട എല്ലാവരെയും കരയിച്ചു കളഞ്ഞു എന്ന് പ്രത്യേകം പറയേണ്ടല്ലോ.

Tags: MOHANLALmammoottydennis joseph
Share
Tweet
SendShare

Latest stories from this section

ടിക്കറ്റിന് 2500 രൂപ, മിനിറ്റുകൾക്കുള്ളിൽ ഹൗസ് ഫുൾ; ദളപതിയുടെ ‘ജനനായകൻ’ തരംഗം, ബോക്സ് ഓഫീസിൽ പൂരപ്പറമ്പ്!

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

Discussion about this post

Latest News

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies