Monday, December 22, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

അത്രയും നേരവും ചിരിപ്പിച്ചിട്ട് ഇത് എന്തിനായിരുന്നു ഇങ്ങനെ, കൂട്ടുകാരൻ പോയപ്പോൾ അവിടെ മരിച്ചത് അയാളും; സുഖമോ ദേവിയിലെ വിനോദും സണ്ണിയും ഇന്നും നൊമ്പരം

by Brave India Desk
Dec 22, 2025, 04:42 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

മലയാള സിനിമ ചരിത്രം പരിശോധിച്ചാൽ അതിൽ വിരഹത്തിനും ഒരേ പോലെ പ്രാധാന്യം നൽകുന്ന സിനിമകൾ അനവധി ഉണ്ടായിട്ടുണ്ട്. അതിൽ മുന്നിൽ തന്നെ നിൽക്കുന്ന പേരായിരിക്കും  1986 ൽ പുറത്തിറങ്ങിയ ‘സുഖമോ ദേവി. ഭാവിയിൽ നടൻ എന്ന ലേബലിലും തിളങ്ങിയ പ്രശസ്ത സംവിധായകൻ വേണു നാഗവല്ലിയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. അദ്ദേഹത്തിന്റെ അടുത്ത കൂട്ടുകാരിൽ ഒരാളായ സൈമൺ മാത്യുവിന്റെ കഥയുടെ ചെറിയ ഭാഗമാണ് ഇതിലെ ‘സണ്ണി’ എന്ന കഥയിലൂടെ വേണു കാണിച്ചു തന്നത്.

തിരുവനന്തപുരത്തെ രാജവീഥിയിലൂടെ ബൈക്കിൽ ചീറിപാഞ്ഞ തമാശകൾ പറയുന്ന, ചിരിപ്പിക്കുന്ന, നന്നായി ഫുട്‍ബോൾ കളിക്കുന്ന സൈമൺ ഒരു അപകടത്തിലാണ് മരിച്ചത്. അദ്ദേഹത്തിന്റെ ഓർമകളാണ് വേണുവിനെ ഈ സിനിമയിലേക്കെത്തിച്ചത് എന്ന് പറയാം. മലയാളത്തിൽ അന്ന് വരെ കാണാത്ത രീതിയിൽ “മരണമില്ലാത്ത ഓർമ്മകൾ” എന്ന സങ്കൽപ്പമാണ് സിനിമയിലുടനീളം കാണാൻ കഴിയുക.

Stories you may like

ആ കുറച്ച് സെക്കൻഡിൽ ഡയലോഗ് പോലുമില്ലാതെയുള്ള പ്രവർത്തികൾ, മോഹൻലാലും ശ്രീനിവാസനും ചിന്തപ്പിച്ച ചെറിയ ഒരു രംഗം; സൗഹൃദത്തിന്റെ ആഴം കാണിച്ച സീൻ

ദാസനെയും വിജയനെയും പോലെ ചിരിച്ചും രസിച്ചും പിണങ്ങിയും ഇണങ്ങിയും എക്കാലവും സഞ്ചരിച്ച ശ്രീനി യാത്ര പറയാതെ മടങ്ങി, വൈകാരിക കുറിപ്പ് പങ്കുവെച്ച് മോഹൻലാൽ

തിരുവനന്തപുരത്തെ ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണിത്. സണ്ണി (മോഹൻലാൽ), നന്ദൻ (ശങ്കർ), വിനോദ്( ജഗതി) എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. സണ്ണി ഒരു ഉല്ലാസപ്രിയനും ജീവിതം ആഘോഷിക്കുന്ന വ്യക്തിയുമാണ്. നന്ദനാകട്ടെ കുറച്ച് അന്തർമുഖനും. വിനോദ് സണ്ണിയെ പോലെ ആഘോഷങ്ങളും ഭക്ഷണവുമൊക്കെ ഇഷ്ടപെടുന്ന വ്യക്തിയാണ്. സണ്ണി കാമുകിയായ താരയെ സ്‌നേഹിക്കുമ്പോൾ നന്ദൻ സ്നേഹിക്കുന്നത് ഉർവശി അവതരിപ്പിച്ച ദേവിയെയാണ്. പരീക്ഷയൊക്കെ പാസായി എല്ലാവരുടെയും കാര്യം ഭംഗിയായി പോകുന്ന സമയത്താണ് സണ്ണി ബൈക്ക് അപകടത്തിൽ മരിക്കുന്നത്. സണ്ണിയുടെ മരണത്തിന് ശേഷം കൂട്ടുകാരുടെയും ഇവരെ സ്നേഹിക്കുന്ന എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് സിനിമയുടെ തുടർഭാഗം പറയുന്ന കഥ.

സണ്ണിയുടെ മരണത്തിന് ശേഷം ആകെ തകർന്ന ഗീത അവതരിപ്പിച്ച താരയെ( ഗീത ) അവതരിപ്പിച്ച കഥാപാത്രത്തെ കാണിക്കുന്നുണ്ട്. അതുപോലെ തന്നെ സണ്ണിയുടെ ചേട്ടനായ കെപിഎസ്‌സി സണ്ണിയുടെ കഥാപാത്രം സിഗരറ്റ് കത്തിക്കാൻ കഴിയാതെ ജനാർദ്ധനൻ ചെയ്ത കഥാപാത്രത്തെ കെട്ടിപിടിച്ചുകരയുന്ന രംഗവും വൈകാരികമാണ്. എന്നാൽ അതിനേക്കാൾ സങ്കടപെടുത്തുന്ന ഹൃദയത്തിൽ സ്പർശിക്കുന്നത് വിനോദിന്റെ കഥാപാത്രത്തിന്റെ അവസ്ഥയാണ്. സണ്ണിയോടൊപ്പം എല്ലാ അടിച്ചുപൊളികൾക്കും, തരികിടകൾക്കും, അയാളുടെ ഒരു വാലായി നിന്ന വിനോദ് സിനിമയിൽ സണ്ണിയുടെ മരണത്തിന് തൊട്ടുമുമ്പ് വരെ നന്നായി ചിരിപ്പിച്ചെങ്കിൽ പിന്നെ കാര്യങ്ങൾ മാറുകയാണ്.

അന്ന് സണ്ണിയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന വിനോദിന് ഗുരുതരമായി പരിക്കുപറ്റിയിരുന്നു. ശേഷം അയാളുടെ സംസാരശേഷി തന്നെ നഷ്ടപ്പെടുകയാണ്. ഇതിനിടയിൽ കാലങ്ങൾ കഴിഞ്ഞപ്പോൾ നന്ദൻ ഒരു മികച്ച പാട്ടുകാരനായി മാറി പ്രശസ്തനായി. ദേവിയുടെ വിവാഹം അതിനിടെ മറ്റൊരാളുമായി കഴിയുകയും അവൾ അതിൽ സന്തോഷമില്ലാതെ തുടരുകയും ചെയ്യുന്നു. താരയാകട്ടെ സണ്ണി മരിച്ചതിൽ പിന്നെ അയാളുടെ വീട്ടിൽ തന്നെയാണ് തുടരുന്നത്. അതിനിടയിൽ താരയുമായിട്ട് നന്ദൻ വിവാഹം കഴിക്കണം എന്ന് ഏവരും ആഗ്രഹിക്കുന്നു.

താര ഇതിന് സമ്മതിക്കാതെ നിൽക്കുമ്പോൾ സംസാരിക്കാൻ പറ്റില്ലെങ്കിലും താരയോട് വിവാഹത്തിന് സമ്മതിക്കണം എന്നും സന്തോഷമായി ജീവിക്കണം എന്നും പറയുന്ന വിനോദിന്റെ കഥാപാത്രത്തിന്റെ ശരീരഭാഷ വളരെ കൗതുകമാണ്. ഒരു പേപ്പറിൽ ” താര, സണ്ണിയെ വിവാഹം കഴിക്കണം. സണ്ണിയോട് ഞാൻ പറഞ്ഞുകൊള്ളാം” എന്ന് അയാൾ എഴുതി കാണിക്കുന്നുണ്ട്. ഇത് കാണുന്ന താരക്ക് ഉണ്ടാകുന്ന കരച്ചിൽ അപ്പോൾ നമുക്കും അറിയാതെ വരും. അതാണ് വിനോദ് എന്ന കഥാപാത്രത്തിലൂടെ ജഗതി നമുക്ക് കാണിച്ചു തന്നത്.

തുടക്കത്തിൽ ഒത്തിരി ചിരിപ്പിച്ച, പിന്നെ കരയിക്കുന്ന വിനോദ് തന്നെയാണ് സുഖമോ ദേവി അവസാനിക്കുമ്പോൾ ഒരു നോവായി തുടരുന്നത്…

Tags: MOHANLALJAGATHYSUKHAMO DEVI
ShareTweetSendShare

Latest stories from this section

ദാസനും വിജയനും മുരളിയും പറഞ്ഞ പ്രശ്നങ്ങൾ പരിഹരിച്ചോ? ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശ്രീനിവാസമന്ത്രം; രണ്ട് സിനിമകൾ പറഞ്ഞ വലിയ കഥ

ദാസനും വിജയനും മുരളിയും പറഞ്ഞ പ്രശ്നങ്ങൾ പരിഹരിച്ചോ? ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശ്രീനിവാസമന്ത്രം; രണ്ട് സിനിമകൾ പറഞ്ഞ വലിയ കഥ

മോഹൻലാലിനൊട്ടൊരു പണി കൊടുക്കാനാണ് പ്രിയൻ ശ്രമിച്ചത്, എന്നാൽ അയാളെ പോലും ഞെട്ടിച്ച കാഴ്ച്ചയാണ് പിന്നെ നടന്നത്: എം ജി ശ്രീകുമാർ

മോഹൻലാലിനൊട്ടൊരു പണി കൊടുക്കാനാണ് പ്രിയൻ ശ്രമിച്ചത്, എന്നാൽ അയാളെ പോലും ഞെട്ടിച്ച കാഴ്ച്ചയാണ് പിന്നെ നടന്നത്: എം ജി ശ്രീകുമാർ

മക്കളെ മണിയൻപിള്ള രാജു നിന്നെക്കുറിച്ച് കുറ്റം പറഞ്ഞെടാ എന്ന് മോഹൻലാലിൻറെ ‘അമ്മ, അയാളുടെ മറുപടി അവരെ പോലും ഞെട്ടിച്ചു; സഹതാരത്തിന്റെ വാക്കുകൾ ഇങ്ങനെ

മക്കളെ മണിയൻപിള്ള രാജു നിന്നെക്കുറിച്ച് കുറ്റം പറഞ്ഞെടാ എന്ന് മോഹൻലാലിൻറെ ‘അമ്മ, അയാളുടെ മറുപടി അവരെ പോലും ഞെട്ടിച്ചു; സഹതാരത്തിന്റെ വാക്കുകൾ ഇങ്ങനെ

ടിടിപി കൊന്നുകളഞ്ഞ ചൗധരി അസ്ലം ; കൊലപാതകത്തിൽ ‘റോ’യുടെ പങ്കെന്ത് ? ധുരന്ധർ രണ്ടാം ഭാഗത്തിനു മുൻപേ ചർച്ചയായി ചൗധരി അസ്ലമിന്റെ ജീവിതവും മരണവും

ടിടിപി കൊന്നുകളഞ്ഞ ചൗധരി അസ്ലം ; കൊലപാതകത്തിൽ ‘റോ’യുടെ പങ്കെന്ത് ? ധുരന്ധർ രണ്ടാം ഭാഗത്തിനു മുൻപേ ചർച്ചയായി ചൗധരി അസ്ലമിന്റെ ജീവിതവും മരണവും

Discussion about this post

Latest News

മോസ്കോയിൽ കാർ ബോംബ് സ്ഫോടനം ; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു

മോസ്കോയിൽ കാർ ബോംബ് സ്ഫോടനം ; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു

ധോണിയാണ് എന്റെ കരിയർ നശിപ്പിച്ചത് എന്ന് പലരും പറയുന്നു, അതിന് പിന്നിലെ സത്യം ഇതാണ്; തുറന്നടിച്ച് അമിത് മിശ്ര

ധോണിയാണ് എന്റെ കരിയർ നശിപ്പിച്ചത് എന്ന് പലരും പറയുന്നു, അതിന് പിന്നിലെ സത്യം ഇതാണ്; തുറന്നടിച്ച് അമിത് മിശ്ര

എൻഡിഎ വൈസ് ചെയർമാനാണ് ഞാൻ ; യുഡിഎഫിൽ ചേരാൻ ഒരു കത്തും നൽകിയിട്ടില്ല, ഉണ്ടെങ്കിൽ പുറത്തുവിടട്ടെ ; വി ഡി സതീശനെതിരെ വിഷ്ണുപുരം ചന്ദ്രശേഖരൻ

എൻഡിഎ വൈസ് ചെയർമാനാണ് ഞാൻ ; യുഡിഎഫിൽ ചേരാൻ ഒരു കത്തും നൽകിയിട്ടില്ല, ഉണ്ടെങ്കിൽ പുറത്തുവിടട്ടെ ; വി ഡി സതീശനെതിരെ വിഷ്ണുപുരം ചന്ദ്രശേഖരൻ

അത്രയും നേരവും ചിരിപ്പിച്ചിട്ട് ഇത് എന്തിനായിരുന്നു ഇങ്ങനെ, കൂട്ടുകാരൻ പോയപ്പോൾ അവിടെ മരിച്ചത് അയാളും; സുഖമോ ദേവിയിലെ വിനോദും സണ്ണിയും ഇന്നും നൊമ്പരം

അത്രയും നേരവും ചിരിപ്പിച്ചിട്ട് ഇത് എന്തിനായിരുന്നു ഇങ്ങനെ, കൂട്ടുകാരൻ പോയപ്പോൾ അവിടെ മരിച്ചത് അയാളും; സുഖമോ ദേവിയിലെ വിനോദും സണ്ണിയും ഇന്നും നൊമ്പരം

ഗില്ലിനെ ഒഴിവാക്കേണ്ടെന്ന നിലപാടിൽ അഗാർക്കറും ഗംഭീറും; സഞ്ജുവിന്റെ കാര്യത്തിൽ നിർണായകമായത് മുൻ താരങ്ങളുടെ ഉറച്ച തീരുമാനം; സെലെക്ഷനിൽ നടന്ന ട്വിസ്റ്റ്

ഗില്ലിനെ ഒഴിവാക്കേണ്ടെന്ന നിലപാടിൽ അഗാർക്കറും ഗംഭീറും; സഞ്ജുവിന്റെ കാര്യത്തിൽ നിർണായകമായത് മുൻ താരങ്ങളുടെ ഉറച്ച തീരുമാനം; സെലെക്ഷനിൽ നടന്ന ട്വിസ്റ്റ്

ഈ ലേലത്തിലെ ലോട്ടറിയടിച്ചത് കൊൽക്കത്തയ്ക്കും ചെന്നൈക്കും ഒന്നുമല്ല, അത് ആ ടീമിനാണ്: രവിചന്ദ്രൻ അശ്വിൻ

ഈ ലേലത്തിലെ ലോട്ടറിയടിച്ചത് കൊൽക്കത്തയ്ക്കും ചെന്നൈക്കും ഒന്നുമല്ല, അത് ആ ടീമിനാണ്: രവിചന്ദ്രൻ അശ്വിൻ

ആ രാജ്യത്ത് കളിക്കുകയാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്, സംശയമുണ്ടെങ്കിൽ നിങ്ങൾ അവന്മാരോട് ചോദിച്ചാൽ മതി; രോഹിത് ശർമ്മയുടെ വാക്കുകൾ ഇങ്ങനെ

ആ രാജ്യത്ത് കളിക്കുകയാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്, സംശയമുണ്ടെങ്കിൽ നിങ്ങൾ അവന്മാരോട് ചോദിച്ചാൽ മതി; രോഹിത് ശർമ്മയുടെ വാക്കുകൾ ഇങ്ങനെ

കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കിയ സഞ്ജു മാജിക്ക്, അന്ന് പുച്ഛിച്ച അഗാർക്കർ പരാജിതൻ്റെ ശരീരഭാഷയോടെയിരിക്കുന്ന അവസ്ഥ; വൈറൽ കുറിപ്പ്

കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കിയ സഞ്ജു മാജിക്ക്, അന്ന് പുച്ഛിച്ച അഗാർക്കർ പരാജിതൻ്റെ ശരീരഭാഷയോടെയിരിക്കുന്ന അവസ്ഥ; വൈറൽ കുറിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies