Sunday, January 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

അത്രയും നേരവും ചിരിപ്പിച്ചിട്ട് ഇത് എന്തിനായിരുന്നു ഇങ്ങനെ, കൂട്ടുകാരൻ പോയപ്പോൾ അവിടെ മരിച്ചത് അയാളും; സുഖമോ ദേവിയിലെ വിനോദും സണ്ണിയും ഇന്നും നൊമ്പരം

by Brave India Desk
Dec 22, 2025, 04:42 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

മലയാള സിനിമ ചരിത്രം പരിശോധിച്ചാൽ അതിൽ വിരഹത്തിനും ഒരേ പോലെ പ്രാധാന്യം നൽകുന്ന സിനിമകൾ അനവധി ഉണ്ടായിട്ടുണ്ട്. അതിൽ മുന്നിൽ തന്നെ നിൽക്കുന്ന പേരായിരിക്കും  1986 ൽ പുറത്തിറങ്ങിയ ‘സുഖമോ ദേവി. ഭാവിയിൽ നടൻ എന്ന ലേബലിലും തിളങ്ങിയ പ്രശസ്ത സംവിധായകൻ വേണു നാഗവല്ലിയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. അദ്ദേഹത്തിന്റെ അടുത്ത കൂട്ടുകാരിൽ ഒരാളായ സൈമൺ മാത്യുവിന്റെ കഥയുടെ ചെറിയ ഭാഗമാണ് ഇതിലെ ‘സണ്ണി’ എന്ന കഥയിലൂടെ വേണു കാണിച്ചു തന്നത്.

തിരുവനന്തപുരത്തെ രാജവീഥിയിലൂടെ ബൈക്കിൽ ചീറിപാഞ്ഞ തമാശകൾ പറയുന്ന, ചിരിപ്പിക്കുന്ന, നന്നായി ഫുട്‍ബോൾ കളിക്കുന്ന സൈമൺ ഒരു അപകടത്തിലാണ് മരിച്ചത്. അദ്ദേഹത്തിന്റെ ഓർമകളാണ് വേണുവിനെ ഈ സിനിമയിലേക്കെത്തിച്ചത് എന്ന് പറയാം. മലയാളത്തിൽ അന്ന് വരെ കാണാത്ത രീതിയിൽ “മരണമില്ലാത്ത ഓർമ്മകൾ” എന്ന സങ്കൽപ്പമാണ് സിനിമയിലുടനീളം കാണാൻ കഴിയുക.

Stories you may like

ആ ഡയലോഗ് മോഹൻലാൽ പറയുമോ എന്ന് പേടി ഉണ്ടായിരുന്നു, പക്ഷെ അത് കേട്ടപ്പോൾ ചിരിക്കുകയാണ് ചെയ്തത്: സത്യൻ അന്തിക്കാട്

തന്മാത്ര സിനിമയുടെ കഥ വായിച്ചിട്ട് ലാലേട്ടൻ ആ കാര്യമാണ് പറഞ്ഞത്, എല്ലാവരും എതിർത്ത സീനിന്റെ പിറവിക്ക് കാരണം അത് മാത്രം: ബ്ലെസി

തിരുവനന്തപുരത്തെ ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണിത്. സണ്ണി (മോഹൻലാൽ), നന്ദൻ (ശങ്കർ), വിനോദ്( ജഗതി) എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. സണ്ണി ഒരു ഉല്ലാസപ്രിയനും ജീവിതം ആഘോഷിക്കുന്ന വ്യക്തിയുമാണ്. നന്ദനാകട്ടെ കുറച്ച് അന്തർമുഖനും. വിനോദ് സണ്ണിയെ പോലെ ആഘോഷങ്ങളും ഭക്ഷണവുമൊക്കെ ഇഷ്ടപെടുന്ന വ്യക്തിയാണ്. സണ്ണി കാമുകിയായ താരയെ സ്‌നേഹിക്കുമ്പോൾ നന്ദൻ സ്നേഹിക്കുന്നത് ഉർവശി അവതരിപ്പിച്ച ദേവിയെയാണ്. പരീക്ഷയൊക്കെ പാസായി എല്ലാവരുടെയും കാര്യം ഭംഗിയായി പോകുന്ന സമയത്താണ് സണ്ണി ബൈക്ക് അപകടത്തിൽ മരിക്കുന്നത്. സണ്ണിയുടെ മരണത്തിന് ശേഷം കൂട്ടുകാരുടെയും ഇവരെ സ്നേഹിക്കുന്ന എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് സിനിമയുടെ തുടർഭാഗം പറയുന്ന കഥ.

സണ്ണിയുടെ മരണത്തിന് ശേഷം ആകെ തകർന്ന ഗീത അവതരിപ്പിച്ച താരയെ( ഗീത ) അവതരിപ്പിച്ച കഥാപാത്രത്തെ കാണിക്കുന്നുണ്ട്. അതുപോലെ തന്നെ സണ്ണിയുടെ ചേട്ടനായ കെപിഎസ്‌സി സണ്ണിയുടെ കഥാപാത്രം സിഗരറ്റ് കത്തിക്കാൻ കഴിയാതെ ജനാർദ്ധനൻ ചെയ്ത കഥാപാത്രത്തെ കെട്ടിപിടിച്ചുകരയുന്ന രംഗവും വൈകാരികമാണ്. എന്നാൽ അതിനേക്കാൾ സങ്കടപെടുത്തുന്ന ഹൃദയത്തിൽ സ്പർശിക്കുന്നത് വിനോദിന്റെ കഥാപാത്രത്തിന്റെ അവസ്ഥയാണ്. സണ്ണിയോടൊപ്പം എല്ലാ അടിച്ചുപൊളികൾക്കും, തരികിടകൾക്കും, അയാളുടെ ഒരു വാലായി നിന്ന വിനോദ് സിനിമയിൽ സണ്ണിയുടെ മരണത്തിന് തൊട്ടുമുമ്പ് വരെ നന്നായി ചിരിപ്പിച്ചെങ്കിൽ പിന്നെ കാര്യങ്ങൾ മാറുകയാണ്.

അന്ന് സണ്ണിയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന വിനോദിന് ഗുരുതരമായി പരിക്കുപറ്റിയിരുന്നു. ശേഷം അയാളുടെ സംസാരശേഷി തന്നെ നഷ്ടപ്പെടുകയാണ്. ഇതിനിടയിൽ കാലങ്ങൾ കഴിഞ്ഞപ്പോൾ നന്ദൻ ഒരു മികച്ച പാട്ടുകാരനായി മാറി പ്രശസ്തനായി. ദേവിയുടെ വിവാഹം അതിനിടെ മറ്റൊരാളുമായി കഴിയുകയും അവൾ അതിൽ സന്തോഷമില്ലാതെ തുടരുകയും ചെയ്യുന്നു. താരയാകട്ടെ സണ്ണി മരിച്ചതിൽ പിന്നെ അയാളുടെ വീട്ടിൽ തന്നെയാണ് തുടരുന്നത്. അതിനിടയിൽ താരയുമായിട്ട് നന്ദൻ വിവാഹം കഴിക്കണം എന്ന് ഏവരും ആഗ്രഹിക്കുന്നു.

താര ഇതിന് സമ്മതിക്കാതെ നിൽക്കുമ്പോൾ സംസാരിക്കാൻ പറ്റില്ലെങ്കിലും താരയോട് വിവാഹത്തിന് സമ്മതിക്കണം എന്നും സന്തോഷമായി ജീവിക്കണം എന്നും പറയുന്ന വിനോദിന്റെ കഥാപാത്രത്തിന്റെ ശരീരഭാഷ വളരെ കൗതുകമാണ്. ഒരു പേപ്പറിൽ ” താര, സണ്ണിയെ വിവാഹം കഴിക്കണം. സണ്ണിയോട് ഞാൻ പറഞ്ഞുകൊള്ളാം” എന്ന് അയാൾ എഴുതി കാണിക്കുന്നുണ്ട്. ഇത് കാണുന്ന താരക്ക് ഉണ്ടാകുന്ന കരച്ചിൽ അപ്പോൾ നമുക്കും അറിയാതെ വരും. അതാണ് വിനോദ് എന്ന കഥാപാത്രത്തിലൂടെ ജഗതി നമുക്ക് കാണിച്ചു തന്നത്.

തുടക്കത്തിൽ ഒത്തിരി ചിരിപ്പിച്ച, പിന്നെ കരയിക്കുന്ന വിനോദ് തന്നെയാണ് സുഖമോ ദേവി അവസാനിക്കുമ്പോൾ ഒരു നോവായി തുടരുന്നത്…

Tags: MOHANLALJAGATHYSUKHAMO DEVI
ShareTweetSendShare

Latest stories from this section

മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള വ്യത്യാസം ആ കാര്യത്തിലുണ്ട്, പളുങ്കിൽ മമ്മൂക്ക അത് പറഞ്ഞ് നിന്നപ്പോൾ ഭ്രമരത്തിൽ ലാലേട്ടന്റെ വാദം അങ്ങനെ: ബ്ലെസി 

മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള വ്യത്യാസം ആ കാര്യത്തിലുണ്ട്, പളുങ്കിൽ മമ്മൂക്ക അത് പറഞ്ഞ് നിന്നപ്പോൾ ഭ്രമരത്തിൽ ലാലേട്ടന്റെ വാദം അങ്ങനെ: ബ്ലെസി 

പ്രിയനടിയ്ക്ക്  മലയാളത്തിന്റെ ആദരം; ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

പ്രിയനടിയ്ക്ക് മലയാളത്തിന്റെ ആദരം; ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

മോഹൻലാലിൻറെ സമർപ്പണം കണ്ടിട്ട് ആ നടൻ പൊട്ടിക്കരഞ്ഞു, വേറെ ആരും ചെയ്യാൻ മടിക്കുന്ന പ്രവർത്തി അന്ന് ലാൽ ചെയ്തു: പ്രിയദർശൻ

മോഹൻലാലിൻറെ സമർപ്പണം കണ്ടിട്ട് ആ നടൻ പൊട്ടിക്കരഞ്ഞു, വേറെ ആരും ചെയ്യാൻ മടിക്കുന്ന പ്രവർത്തി അന്ന് ലാൽ ചെയ്തു: പ്രിയദർശൻ

ആ രംഗത്തിന്റെ ആവശ്യമുണ്ടോ എന്ന് നിരന്തരമായി ചോദിച്ചു, നിർബന്ധിച്ചപ്പോൾ മണിക്ക് കിട്ടിയത് കരിയർ ബെസ്റ്റ് സീനുകളിൽ ഒന്ന്: ലാൽ ജോസ്

ആ രംഗത്തിന്റെ ആവശ്യമുണ്ടോ എന്ന് നിരന്തരമായി ചോദിച്ചു, നിർബന്ധിച്ചപ്പോൾ മണിക്ക് കിട്ടിയത് കരിയർ ബെസ്റ്റ് സീനുകളിൽ ഒന്ന്: ലാൽ ജോസ്

Discussion about this post

Latest News

ഡിസംബറിലെ വിമാന പ്രതിസന്ധി ; ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ; വൈസ് പ്രസിഡണ്ടിനെ പിരിച്ചുവിടാനും നിർദ്ദേശം

ഡിസംബറിലെ വിമാന പ്രതിസന്ധി ; ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ; വൈസ് പ്രസിഡണ്ടിനെ പിരിച്ചുവിടാനും നിർദ്ദേശം

കറ നല്ലതാണ്: സോപ്പുപൊടിയുടെ വിജയ രഹസ്യം

കറ നല്ലതാണ്: സോപ്പുപൊടിയുടെ വിജയ രഹസ്യം

കാശിയെ അപകീർത്തിപ്പെടുത്താൻ എഐ വീഡിയോ നിർമ്മിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ കോൺഗ്രസ് ; മണികർണിക ഘട്ട് വിവാദത്തിൽ കോൺഗ്രസിനെതിരെ യോഗി ആദിത്യനാഥ്

കാശിയെ അപകീർത്തിപ്പെടുത്താൻ എഐ വീഡിയോ നിർമ്മിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ കോൺഗ്രസ് ; മണികർണിക ഘട്ട് വിവാദത്തിൽ കോൺഗ്രസിനെതിരെ യോഗി ആദിത്യനാഥ്

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

കറവപശുവല്ല കോർപ്പറേഷൻ’; ഉദ്യോഗസ്ഥർക്ക് മേയർ വി.വി. രാജേഷിന്റെ കർശന നിർദ്ദേശം’; അഴിമതിക്ക് പൂട്ടിട്ട് തിരുവനന്തപുരം!

വീണ്ടും കലാപഭൂമിയായി മുർഷിദാബാദ് ; ന്യൂനപക്ഷങ്ങളുടെ കോപത്തിൽ ന്യായമുണ്ടെന്ന് മമതാ ബാനർജിയുടെ ന്യായീകരണം

വീണ്ടും കലാപഭൂമിയായി മുർഷിദാബാദ് ; ന്യൂനപക്ഷങ്ങളുടെ കോപത്തിൽ ന്യായമുണ്ടെന്ന് മമതാ ബാനർജിയുടെ ന്യായീകരണം

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; പെട്രോൾ പമ്പിൽ പണം ചോദിച്ച ഹിന്ദു യുവാവിനെ കാർ കയറ്റി കൊന്നു; പിന്നിൽ ബിഎൻപി നേതാവ്!

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; പെട്രോൾ പമ്പിൽ പണം ചോദിച്ച ഹിന്ദു യുവാവിനെ കാർ കയറ്റി കൊന്നു; പിന്നിൽ ബിഎൻപി നേതാവ്!

അന്ന് മഗ്രാത്ത് കരഞ്ഞുപോയി, ക്രിക്കറ്റിലെ ഏറ്റവും വ്യക്തിപരമായ സ്ലെഡ്ജിംഗ് കഥ

അന്ന് മഗ്രാത്ത് കരഞ്ഞുപോയി, ക്രിക്കറ്റിലെ ഏറ്റവും വ്യക്തിപരമായ സ്ലെഡ്ജിംഗ് കഥ

ബംഗ്ലാദേശ് ക്യാപ്റ്റന് കൈകൊടുക്കാതെ ഇന്ത്യൻ നായകൻ; ഹസ്തദാനം ഒഴിവാക്കി താരങ്ങൾ!

ബംഗ്ലാദേശ് ക്യാപ്റ്റന് കൈകൊടുക്കാതെ ഇന്ത്യൻ നായകൻ; ഹസ്തദാനം ഒഴിവാക്കി താരങ്ങൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies