ഇറാനുമായുള്ള ബന്ധം അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ അപ്രതീക്ഷിതവെളിപ്പെടുത്തലുമായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇറാന്റെപരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുമായി നേരിട്ടുള്ള ചർച്ചയ്ക്ക് പ്രസിഡന്റ്ഡൊണാൾഡ് ട്രംപ് തയ്യാറാണെന്ന് റൂബിയോ അറിയിച്ചു. ലോകത്തെ പ്രധാന തർക്കങ്ങൾപരിഹരിക്കാൻ നേരിട്ടുള്ള ചർച്ചകളാണ് പോംവഴിയെന്ന് ട്രംപ് വിശ്വസിക്കുന്നു. ശത്രുരാജ്യങ്ങളുടെനേതാക്കളെ കാണുന്നത് ഒരു വിട്ടുവീഴ്ചയായി കാണേണ്ടതില്ലെന്നും പ്രായോഗികമായപരിഹാരത്തിനാണ് ട്രംപ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നയതന്ത്ര നീക്കങ്ങൾക്കൊപ്പം തന്നെ ഇറാനെതിരെ കനത്ത സൈനിക സമ്മർദ്ദവുംഅമേരിക്ക തുടരുകയാണ്. ഗൾഫ് മേഖലയിലെ സംഘർഷ സാധ്യതകൾ കണക്കിലെടുത്ത്രണ്ടാമത്തെ വിമാനവാഹിനിക്കപ്പൽ കൂടി പശ്ചിമേഷ്യയിലേക്ക് വിന്യസിക്കാനുള്ള നീക്കത്തിലാണ്പെന്റഗൺ. കരീബിയൻ കടലിൽ നിന്നും യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് (USS Gerald R. Ford) എന്ന വമ്പൻ പടക്കപ്പൽ ഉടൻ മേഖലയിലെത്തും. നിലവിൽ അറബിക്കടലിലുള്ള യുഎസ്എസ്എബ്രഹാം ലിങ്കൺ ഗ്രൂപ്പിനൊപ്പമാകും ഇത് ചേരുക. ഇറാൻ നടത്തുന്ന നീക്കങ്ങളെ ചെറുക്കാനുംമേഖലയിലെ അമേരിക്കൻ താവളങ്ങൾക്ക് സംരക്ഷണമൊരുക്കാനുമാണ് ഈ വമ്പൻ സൈനികവിന്യാസമെന്ന് റൂബിയോ വ്യക്തമാക്കി.
ഇറാൻ ആണവായുധം നിർമ്മിക്കുന്നത് ലോകസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അത് ഒരുകാരണവശാലും അനുവദിക്കില്ലെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. ചർച്ചകൾപരാജയപ്പെട്ടാൽ ഇറാന് അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് ട്രംപ് മുൻപ്മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ‘മാക്സിമം പ്രഷർ’ (Maximum Pressure) നയത്തിനൊപ്പംതന്നെ ഒരു കരാറിലെത്താൻ (Deal) ട്രംപ് ആഗ്രഹിക്കുന്നുണ്ട്. ജനീവയിൽ വച്ച് അടുത്ത ആഴ്ചനടക്കാനിരിക്കുന്ന നിർണ്ണായക ചർച്ചകളിൽ അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫുംജാരെഡ് കുഷ്‌നറും പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒമാന്റെയും സ്വിറ്റ്സർലൻഡിന്റെയുംമധ്യസ്ഥതയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
ഇറാൻ ഭരണമാറ്റം വേണമെന്ന ആവശ്യം ട്രംപ് കഴിഞ്ഞ ദിവസം ഉയർത്തിയെങ്കിലും, നിലവിലെസാഹചര്യത്തിൽ ഒരു സൈനിക നീക്കം ഒഴിവാക്കി സാമ്പത്തിക-നയതന്ത്ര സമ്മർദ്ദത്തിലൂടെ ഇറാനെവരുതിയിലാക്കാനാണ് ട്രംപ് ശ്രമിക്കുന്നത്.












Discussion about this post