Friday, August 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Special

3 ബുള്ളറ്റുകൾ നെഞ്ചിൽ ; 18 ബുള്ളറ്റുകൾ ജാക്കറ്റിൽ ; കാലിൽ മാരകമായി മുറിവേറ്റു : എന്നിട്ടും തീർത്തത് 48 പാക് സൈനികരെ : കോബ്ര എന്നറിയപ്പെടുന്ന കാർഗിൽ ഹീറോയെ അറിയൂ

by Brave India Desk
Feb 14, 2023, 12:06 pm IST
in Special, Defence
Share on Facebook
Tweet
WhatsAppTelegram

1999 ജൂണ്‍ 10 . ടോലോലിംഗ് മലനിരകളില്‍ താവളമടിച്ചിരിക്കുന്ന പാക് സൈനികരെ തുരത്തിയാലേ ഇന്ത്യക്ക് ഇനി മുന്നേറാന്‍ കഴിയൂ. പോയിന്റ് 4590 പിടിച്ചാല്‍ അവിടെ ഉറച്ചു നിന്ന് മുന്നേറാന്‍ കഴിയും . എന്നാല്‍ അത് അത്ര എളുപ്പവുമല്ല.

ശത്രു മലനിരകള്‍ക്ക് മുകളിലായതിനാല്‍ താഴെ നിന്നു കയറുന്ന ഇന്ത്യന്‍ സൈന്യത്തെ വളരെ എളുപ്പം കീഴ്‌പ്പെടുത്താം. ആള്‍ നാശം ഉറപ്പാണ്. എന്നാല്‍ യുദ്ധം ജയിക്കണമെങ്കില്‍ ഇന്ത്യന്‍ മണ്ണില്‍ കടന്നു കയറിയ ശത്രുവിനെ ഓടിക്കണമെങ്കില്‍ ടോലോലിംഗ് പിടിച്ചേ തീരൂ. ഒടുവില്‍ അത് തീരുമാനിച്ചു. ജനറല്‍ മാലിക് രജപുത്താന റൈഫിള്‍സിന്റെ മീറ്റിംഗ് അടിയന്തിരമായി വിളിച്ചു കൂട്ടി. എങ്ങനെ നാം ലക്ഷ്യം നേടും ? മാലിക് ചോദിച്ചു.

Stories you may like

4Kg ഹൃദയവും 70Km/h സ്പീഡും;പ്രണയിക്കാൻ ഡാൻസ് കളിക്കുന്ന കുതിരശക്തി

തീവ്രവാദത്തിന്റെ വെടിയൊച്ചകളിൽ നിന്ന് വികസനത്തിന്റെ കാഹളത്തിലേക്ക്; കശ്മീർ

കോബ്ര എന്ന് സ്വയം പരിചയപ്പെടുത്തിയ കമാന്‍ഡോ തന്റെ പദ്ധതി മുന്നോട്ടു വച്ചു. 100 മീറ്റര്‍ നീളമുള്ള റഷ്യന്‍ നിര്‍മ്മിത വടം വേണം. ആറു കിലോ ഭാരം മാത്രമേ ഇതിന് ആകാവൂ. ഒപ്പം പത്ത് ടണ്‍ ഭാരം താങ്ങാന്‍ കഴിവുണ്ടാകണം. മലനിരകളില്‍ കുടുക്കാന്‍ റഷ്യന്‍ കൊളുത്തുകളും വേണം. ക്ഷീണം അകറ്റാന്‍ കഴിയുന്ന ഇന്‍ജക്ഷനുകളും ലഭ്യമാക്കണം. രാത്രിയില്‍ തന്നെ മലകയറാം. മുകളിലെത്തി പെട്ടെന്ന് ഒരാക്രമണത്തിലൂടെ ശത്രുവിനെ ഇല്ലാതാക്കാം. ഇതായിരുന്നു ആ സൈനികന്റെ പദ്ധതി.

പദ്ധതി അംഗീകരിച്ചു . രജപുത്താന റൈഫിള്‍സിലെ രണ്ടാം ബറ്റാലിയന്‍ ആ ജോലി ഏറ്റെടുത്തു.മേജര്‍ വിവേക് ഗുപ്ത നേതൃത്വം നല്‍കുന്ന ടീം . ലൈറ്റ് മെഷീന്‍ ഗണ്‍ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത് കോബ്ര എന്നു വിളിപ്പേരുള്ള പദ്ധതി തയ്യാറാക്കിയ സൈനികന്‍ , ദിഗേന്ദ്ര കുമാര്‍.

ജൂണ്‍ 10 ന് രാത്രി സംഘം മലകയറി തുടങ്ങി . ആയുധങ്ങളും മറ്റ് ഉപകരണങ്ങളും ശരീരത്തില്‍ കെട്ടിവച്ച് റഷ്യന്‍ വടത്തില്‍ തൂങ്ങി അവര്‍ മലകയറി . കൈകള്‍ തളര്‍ന്നപ്പോള്‍ കാലില്‍ ഉറച്ച് കയറില്‍ കടിച്ചു തൂങ്ങിയായിരുന്നു കയറ്റം .24 മണിക്കൂര്‍ ആയിരുന്നു മലകയറാന്‍ അനുവദിച്ചിരുന്നത്.

എന്നാല്‍ മാതൃഭൂമിയോടുള്ള ഉത്കടമായ സ്‌നേഹം അവരില്‍ ആവേശിച്ചിരുന്നതിനാല്‍ വെറും 14 മണിക്കൂര്‍ മാത്രമാണെടുത്തത്. പോയിന്റ് 4590 ല്‍ പതിയിരിക്കുന്ന പാക് സൈനികര്‍ക്കെതിരെ മേജര്‍ വിവേക് ഗുപ്തയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സൈനികര്‍ ആഞ്ഞടിച്ചു . രാജാ രാമചന്ദ്ര കീ ജയ് എന്നലറി വിളിച്ച് പാക് ബങ്കറുകള്‍ക്കു നേരേ അവര്‍ തുരുതുരാ നിറയൊഴിച്ചു.

മെഷീന്‍ ഗണ്ണുമായി പോരാടിയ ദിഗേന്ദ്ര കുമാറിന്റെ നെഞ്ചില്‍ ഏറ്റത് മൂന്ന് വെടിയുണ്ടകള്‍ . പടച്ചട്ടയില്‍ പതിനെട്ട് വെടിയുണ്ടകള്‍ തുളഞ്ഞു കയറി . ഒരു കാലില്‍ ഗുരുതരമായി മുറിവ് പറ്റി. മേജര്‍ വിവേക് ഗുപ്ത തലയ്ക്ക് വെടിയേറ്റ് തല്‍ക്ഷണം കൊല്ലപ്പെട്ടു. ബന്വാര്‍ലാല്‍ ഭക്കരും ലാന്‍സ് നായിക് ജസ്വീര്‍ സിംഗും , നായിക് സുരേന്ദ്രയും , നായിക് ചമന്‍ സിംഗും വീരമൃത്യു വരിച്ചു.

വെടിയേറ്റ് വീണപ്പോള്‍ ദിഗേന്ദ്രകുമാറിന്റെ ലൈറ്റ് മെഷീന്‍ ഗണ്‍ നഷ്ടമായി . പിന്നെ കിട്ടിയത് കൊല്ലപ്പെടുന്നതിനു മുന്‍പ് ലാന്‍സ് നായിക് ബച്ചന്‍ സിംഗ് നല്‍കിയ പിസ്റ്റള്‍. മുറിവേറ്റ് പിടയുന്ന സുല്‍ത്താന്‍ സിംഗില്‍ നിന്ന് ഗ്രനേഡുകളും സ്വീകരിച്ച് വര്‍ദ്ധിത വീര്യത്തോടെ ദിഗേന്ദ്രകുമാര്‍ പോരാടി.

പാക് സൈന്യത്തിന്റെ 11 ബങ്കറുകളും നശിപ്പിക്കപ്പെട്ടു. പതിനെട്ട് ഗ്രനേഡുകളാണ് ദിഗേന്ദ്ര പാക് ബങ്കറിലേക്ക് പായിച്ചത്. എതിര്‍ ക്യാമ്പില്‍ നിന്ന് മേജര്‍ അന്‍വര്‍ ഖാന്‍ ദിഗേന്ദ്രക്കു നേരേ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചു . പിസ്റ്റളില്‍ ഉണ്ടായിരുന്ന അവസാന വെടിയുണ്ടെ ദിഗേന്ദ്ര ഖാനു നേരേ പായിച്ചു. തുടര്‍ന്ന് ഖാന്റെ കഥ കഴിച്ചു. ഒടുവില്‍ ടോലോലിംഗിലെ പോയിന്റ് 4590 ല്‍ രജപുത്താന റൈഫിള്‍സ് ത്രിവര്‍ണ പതാക ഉയര്‍ത്തി.

48 ശത്രു സൈനികരെയാണ് കോബ്ര എന്നറിയപ്പെടുന്ന ദിഗേന്ദ്രകുമാര്‍ വകവരുത്തിയത് . രാഷ്ട്രത്തോടുള്ള അചഞ്ചലമായ സ്‌നേഹം കൊണ്ട് അനുപമമായ പോരാട്ട വീര്യം കാഴ്ച്ച വച്ച ദിഗേന്ദ്ര കുമാറിനു രാഷ്ട്രം മഹാവീര്‍ ചക്ര നല്‍കി ആദരിച്ചു 2005 ജൂലൈ 31 ന് അദ്ദേഹം സൈന്യത്തില്‍ നിന്ന് വിരമിച്ചു.

Tags: Digendra KumarKargil HeroKARGILCoBRAMahavir Chakra
Share38
Tweet
SendShare

Latest stories from this section

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം ; ഇന്ത്യയുടെ ആകാശത്തിന് തദ്ദേശീയ കവചമെന്ന ചരിത്ര നേട്ടം

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം ; ഇന്ത്യയുടെ ആകാശത്തിന് തദ്ദേശീയ കവചമെന്ന ചരിത്ര നേട്ടം

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

ബാലകാണ്ഡത്തിലെ വീരഗാഥ: രാമ ലക്ഷ്മണന്മാരുടെ ആദ്യ പോരാട്ടം

ബാലകാണ്ഡത്തിലെ വീരഗാഥ: രാമ ലക്ഷ്മണന്മാരുടെ ആദ്യ പോരാട്ടം

പ്രതിരോധ മേഖലയിൽ 70,000 കോടിയുടെ വമ്പൻ നിക്ഷേപം; തമിഴ്‌നാടും ഉത്തർപ്രദേശും കുതിക്കുന്നു, തദ്ദേശീയ ഉൽപ്പാദനത്തിന് വൻ ബൂസ്റ്റ്!

പ്രതിരോധ മേഖലയിൽ 70,000 കോടിയുടെ വമ്പൻ നിക്ഷേപം; തമിഴ്‌നാടും ഉത്തർപ്രദേശും കുതിക്കുന്നു, തദ്ദേശീയ ഉൽപ്പാദനത്തിന് വൻ ബൂസ്റ്റ്!

Discussion about this post

Latest News

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ശുചിമുറിയിൽ സിഗരറ്റ് വലിച്ചു; ചോദ്യം ചെയ്ത യാത്രികരോടും ജീവനക്കാരോടും  കയർത്തു; എയർ ഇന്ത്യ വിമാനത്തിൽ മോശമായി പെരുമാറിയ അമേരിക്കൻ പൗരനെതിരെ കേസ്

പൈലറ്റുമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ ; ഫൂക്കറ്റ്-ഡൽഹി വിമാന അപകടത്തിന് പിന്നാലെ കർശന നടപടികൾ

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies