തിരുവനന്തപുരം: ശോഭാ സുരേന്ദ്രന് നേരെ തിരുവനന്തപുരത്ത് നടന്ന ആക്രമണം വധശ്രമമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. കൊല്ലം സ്വദേശി കേബിള്‍ രാജേഷ് എന്നറിയപ്പെടുന്ന ഗുണ്ടയുടെ സാന്നിധ്യം സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നതായി ഏജൻസി കണ്ടെത്തി.
ചെമ്പഴന്തി അണിയൂരില്‍ വച്ചാണ് കഴിഞ്ഞയാഴ്ച ശോഭ സുരേന്ദ്രന് നേരെ ആക്രമണം നടന്നത്. രാത്രി 8.30 ഓടെ ശോഭ സുരേന്ദ്രന്റെ വാഹന റാലിക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ ബൈക്ക് ഓടിച്ചു കയറ്റി. പോലീസിന്റെ മുന്‍പിലിട്ട് ബിജെപി പ്രവർത്തകരെ മർദിക്കുകയും ചെയ്തു.
ബഹളത്തിനിടയില്‍ ശോഭാ സുരേന്ദ്രനെ വധിക്കുകയായിരുന്നു ലക്ഷ്യം. സംഭവം ബിജെപിയിലെ ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന് വരുത്തി തീർക്കാനും ശ്രമം നടന്നു. സംഭവസ്ഥലത്തെ വീഡിയോ പരിശോധിച്ചതിൽ നിന്നാണ് കേബിൾ രാജേഷിന്റെ സാന്നിദ്ധ്യം രഹസ്യാന്വേഷണ ഏജൻസികൾക്ക് ബോദ്ധ്യമായത്.
കേബിൾ രാജേഷിനെതിരെ നിരവധി ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിട്ടുണ്ട്. കോടിയേരിയുടെ മക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജേഷ് കുറെ നാളുകളായി കഴക്കൂട്ടത്താണ് താമസം. ശ്രീകാര്യത്ത് ആര്‍എസ്‌എസ് പ്രവര്‍ത്തകനെ കൊന്നതിലും ഇയാൾക്ക് പങ്കുള്ളതായി സംശയിക്കപ്പെടുന്നുണ്ട്. സിപിഎമ്മിനു വേണ്ടി അക്രമം നടത്തുന്ന നിരവധി ഗുണ്ടകളുടെ സാന്നിദ്ധ്യവും സംഭവസമയത്ത് ചെമ്പഴന്തിയിൽ ഉണ്ടായിരുന്നു.
Discussion about this post