ഫെയിസ്ബുക്കിൽ ഹനുമാൻ ജയന്തി ആശംസകൾ നേർന്ന ഉണ്ണിമുകുന്ദന്റെ പോസ്റ്റിൽ അനാവശ്യ കമന്റുമായി വന്ന സന്തോഷ് കീഴാറ്റൂരിനെതിരേ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൻ പ്രതിഷേധം. “കൊറോണയിൽ നിന്ന് ഹനുമാൻ സ്വാമി രക്ഷിയ്കുമോ” എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ ആശംസകൾക്ക് താഴെ സിപിഎം സഹയാത്രികൻ കൂടിയായ സന്തോഷിന്റെ ചോദ്യം.
‘ചേട്ടാ… നമ്മൾ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം. ഇവിടെ ഈ പോസ്റ്റിട്ടത് ഞാൻ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നിൽ എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടാണ്. ഇതേ പോലുളള കമന്റ് ഇട്ട് സ്വന്തം വില കളയാതെ, ഒന്ന് ചോദിച്ചോട്ടേ എന്തടിച്ചാണ് ഈയിടെ നിങ്ങൾ ‘ഹൈ‘ ആകുന്നത്‘ എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി.
ആയിരക്കണക്കിനാൾക്കാരാണ് ഉണ്ണി മുകുന്ദന്റെ മറുപടിയെ പ്രശംസിച്ചെത്തിയത്. അനേകമാൾക്കാർ സന്തോഷിനെ വിമർശിച്ച് മറുപടി പറയുകയും ചെയ്തു. കെണിയിലായി എന്ന് മനസ്സിലാക്കിയ സന്തോഷ് കീഴാറ്റൂർ കമന്റ് ഡിലീറ്റ് ചെയ്റ്റ് രക്ഷപെടുകയായിരുന്നു.
കോവിഡ് കാലത്ത് സ്ഥാനാർത്ഥിയോടൊപ്പം മുഖാവരണമില്ലാതെ നഗരപ്രദക്ഷിണം ചെയ്തതും ബലിപെരുന്നാളിനും കൃസ്തുമസ്സിനുമെല്ലാം ഫെയിസ്ബുക്കിൽ ആശംസകൾ നേർന്നതും ഒക്കെ സ്ക്രീൻഷോട്ടെടുത്ത് സന്തോഷിനെതിരേ സോഷ്യൽ മീഡീയയിൽ പ്രതിഷേധം കനക്കുകയാണ്.
ഹനുമാൻ സ്വാമി കൊറോണയിൽ നിന്ന് രക്ഷിയ്ക്കുമോ ഇല്ലയോ എന്നതവിടെയിരിക്കട്ടെ, മാസ്ക് വയ്ക്കാതെആൾക്കൂട്ടത്തിൽ ഇറങ്ങിയാൽ എന്തായാലും കൊറോണ പിടിക്കും എന്നാണ് സന്തോഷിനു ജനങ്ങൾ നൽകിയ മറുപടി. അതിനൊപ്പം ഒരു ബോഡി ബിൽഡർ കൂടിയായ ഉണ്ണി മുകുന്ദൻ തന്റെ ഇഷ്ടമൂർത്തിയായ ഹനുമാൻ സ്വാമിയുടെ ജയന്തിയ്ക്ക് ആശംസകൾ അർപ്പിച്ചത് സഹിക്കാതെ അനാവശ്യക്കമന്റിട്ട് കണക്കിനു വാങ്ങിച്ചു കൂട്ടിയ സന്തോഷ് ബക്രീദിനും ക്രിസ്തുമസ്സിനുമെല്ലാം ആശംസകൾ അർപ്പിക്കുന്നതിലെ ഇരട്ടത്താപ്പും കമ്യൂണിസ്റ്റ് ഇടത് മനസ്സിലെ ഹിന്ദു വിരുദ്ധതയും ജനങ്ങൾ സോഷ്യൽ മീഡീയയിൽ ചർച്ച ചെയ്യുന്നുണ്ട്.
ഒരു ശരാശരി മലയാളിയുടെ മനസ്സിൽ ഇടതുപക്ഷത്തിന്റെ പേരിൽ ഹിന്ദുവിരുദ്ധത കുത്തിവയ്ക്കപ്പെട്ടത് അവർ പോലുമറിയാതെയാണ്. അധിനിവേശ മതങ്ങളുടെ ആഘോഷങ്ങൾ യാതൊരു ചോദ്യവുമില്ലാതെ തൊണ്ടതൊടാതെ വിഴുങ്ങുന്നവർ യാതൊരാൾക്കും ഒരുപദ്രവവും ചെയ്യാത്തതും എല്ലാ ജനങ്ങളേയും ഒരുമിച്ച് നിർത്തുന്നതും വേറുതിരിവുകളില്ലാത്തതുമായ ഈ നാട്ടിലെ അടിസ്ഥാനവർഗ്ഗത്തിന്റെ ആഘോഷങ്ങൾ നടക്കുമ്പോൾ മാത്രം അനാവശ്യമായ കുത്തിത്തിരുപ്പുകളുമായെത്തുന്നത് കൊളോണിയൽ മനഃസ്ഥിതി എത്രത്തോളം ശരാശരി മലയാളി ഇടതന്റെ മനസ്സിൽ കുത്തിവയ്ക്കപ്പെട്ടിട്ടുണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. സന്തോഷ് കീഴാറ്റൂർ ആ കൊളോണിയൽ കുത്തിവയ്ക്കലിന്റെ ഒരു ഇര മാത്രമാണ് എന്നൊക്കെയാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ വിശകലനങ്ങൾ പറയുന്നത്.
അതേ സമയം “ഒന്ന് ചോദിച്ചോട്ടേ എന്തടിച്ചാണ് ഈയിടെ നിങ്ങൾ ‘ഹൈ‘ ആകുന്നത്“ എന്ന ഉണ്ണി മുകുന്ദന്റെ ചോദ്യം മലയാള സിനിമയിലെ മട്ടാഞ്ചേരി മാഫിയയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഒളിയമ്പാണോ എന്നും സാമൂഹ്യമാദ്ധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്.
Discussion about this post