ചെന്നൈ: ഇറക്കുമതി ചെയ്ത കാറിന്റെ പ്രവേശന നികുതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പിഴ അടയ്ക്കുന്നതിൽ ഇളവ് നൽകി ഹൈക്കോടതി. നടന് പിഴ ചുമത്തിയ സിംഗിള്‍ ബെഞ്ചിന്റെ നടപടി മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന റോള്‍സ് റോയ്സ് ഗോസ്റ്റ് കാറിനായിരുന്നു നികുതിയിളവ് ആവശ്യപ്പെട്ട് വിജയ് കോടതി സമീപിച്ചത്. എന്നാല്‍ രൂക്ഷമായ ഭാഷയിലായിരുന്നു നടനെ കോടതി വിമര്‍ശിച്ചത്. ഇത്തരമൊരു ആവശ്യവുമായി കോടതിയെ സമീപിച്ചതിന് പിഴയും ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം നികുതി പണം മുഴുവന്‍ അടയ്ക്കാന്‍ താന്‍ തയ്യാറാണെന്നും, എന്നാല്‍ ഇത്തരമൊരു പരാമര്‍ശം പിന്‍വലിക്കപ്പെടണമെന്ന് വിജയ്യുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഡിവിഷന് ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്. ഒരുലക്ഷം രൂപയുടെ പിഴയായിരുന്നു വിജയ്യ്ക്ക് ചുമത്തിയത്. ഇതും വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യത്തിലെ തുടര്‍വാദവും ഓഗസ്റ്റ് 31ന് നടക്കും. സിംഗില്‍ ബെഞ്ച് വിധിയിലെ പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്ന് വിജയ്യുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
Discussion about this post