ഇടതു-വലത് മുന്നണികൾ തകർത്ത കേരളത്തെ രക്ഷിക്കാൻ നരേന്ദ്രമോദിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് ജാഥാ ക്യാപ്റ്റൻ കെ.സുരേന്ദ്രൻ. പുതിയ കേരളം നിർമ്മിക്കാനാണ് എൻഡിഎ പദയാത്ര നടത്തുന്നത്. നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ച ഭരണാധികാരിയാണ് നരേന്ദ്രമോദി. അഴിമതിമുഖമുദ്രയാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. അഴിമതിയുടെ കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും മത്സരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
പദയാത്രയുടെ ആദ്യ ദിനം തന്നെ നിരവധി പേരാണ് സിപിഎമ്മും ബിജെപിയും വിട്ട് ബിജെപി അംഗത്വം എടുത്തത്. കെപിസിസി എക്സിക്യുട്ടീവ് മെമ്പർ കെകെ നാരായണൻ, സിപിഎം പരപ്പ ലോക്കൽ കമ്മിറ്റി അംഗം ചന്ദ്രൻ പൈക്ക, പൈവളിഗ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ് മഞ്ജുനാഥ ഷെട്ടി, പൈവളിഗ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ് ലക്ഷ്മി ഷാ റായ്, കോൺഗ്രസ് മുൻ മഞ്ചേശ്വരം ബ്ലോക്ക് സെക്രട്ടറി സന്ദീപ് റായി, അഖില കേരള യാദവ സഭ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എം.രമേഷ് യാദവ്, നീതി കോ-ഓപ്പറേറ്റീവ് മെഡിക്കൽസ് ഡയറക്ടർ അഡ്വ.പി.അരവിന്ദാക്ഷൻ തുടങ്ങിയ നിരവധി നേതാക്കളും പ്രവർത്തകരും ബിജെപിയിൽ ചേർന്നു.
Discussion about this post