Wednesday, July 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വിഷത്തിൽ ചാലിച്ച് ജീവനെടുത്ത പ്രണയങ്ങൾ; കാമുകനെ കൊന്ന് സ്യൂട്ട് കേസിലാക്കിയ ഓമന ഡോക്ടറും സ്‌നേഹം നടിച്ച് പാഷാണം നൽകിയ ഗ്രീഷ്മയും

by Brave India Desk
Jan 20, 2025, 02:49 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ജീവനുതുല്യം സ്‌നേഹിച്ചുവെന്ന ഒറ്റ കുറ്റത്തിന് ഷാരോൺ എന്ന ചെറുപ്പക്കാരന് ഗ്രീഷ്മയെന്ന പെൺകുട്ടി വിധിച്ചത് നരകതുല്യമായ മരണമാണ്. കരള് പങ്കിടാൻ വയ്യെന്റെ പ്രണയമേ എന്ന വരികൾ പിറന്ന കേരളത്തിൽ തന്നെയാണ് ജീവനോടെയിരിക്കുമ്പോൾ തന്നെ തന്റെ സ്‌നേഹിതന്റെ കരൾ അഴുകാൻ പാകത്തിന് പോന്ന വിഷം സ്‌നേഹത്തിൽ ചാലിച്ച് ഗ്രീഷ്മ നൽകിയത്. മരണത്തിലും ഷാരോൺ തന്റെ കാമുകിയെ സ്‌നേഹിച്ചു. തന്റെ മരണത്തിൽ പോലും അവൾ ശിക്ഷിക്കപ്പെടണമെന്ന് ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാവാം മരണമൊഴിയിൽ പോലും അവളുടെ പേര് വരാതെ അവൻ ശ്രദ്ധിച്ചത്.

സ്‌നേഹിച്ച കുറ്റത്തിന് മരണം സ്വീകരിച്ച സംഭവങ്ങൾ ഇതാദ്യമായല്ല, നമ്മുടെ ചുറ്റും നടക്കുന്നത്. സ്‌നേഹം അഭിനയിച്ചുകൊണ്ട് തന്നെ കാമുകനെ കാലപുരിക്കയച്ച മറ്റൊരു സ്ത്രീയെ കുറിച്ചുള്ള വാർത്തകൾ 28 വർഷങ്ങൾക്ക് മുമ്പ് രാജ്യത്തെ തന്നെ പിടിച്ചുകുലുക്കിയിരുന്നു. ഡോ ഓമനയെന്ന ആ കുറ്റവാളിയെ ഒരുപക്ഷേ, കേരളം മറന്നു കാണും.

Stories you may like

‘സതീശൻ ഏത് പാർട്ടിയിലാണ്? സ്വീകരിക്കുന്നത് ബിജെപി നിലപാട്’; വഖഫ് വിഷയത്തിൽ വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്!

‘അവനെ ഭ്രാന്തനാക്കി തള്ളേണ്ട, എംഡിഎംഎ കിട്ടാതെ കൊലപ്പെടുത്തിയതാണ്, വേറെയും ആളുകളെ കരുതിവെച്ചിട്ടുണ്ട്’; വെളിപ്പെടുത്തലുമായി കുടുംബം!

ലേഡി സുകുമാരക്കുറുപ്പെന്നായിരുന്നു ഓമന ഡോക്ടറെ എല്ലാവരും വിശേഷിപ്പിച്ചിരുന്നത്. ഇന്നും കാണാമറയത്ത് നിൽക്കുന്ന സുകുമാരക്കുറുപ്പിനെ പോലെ തന്നെ ഡോ ഓമനയും ഇന്ന് എവിടെയാണെന്ന് പോലീസിനോ നിയമത്തിനോ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ജയിലിൽ നിന്നും ജാമ്യത്തിനിറങ്ങി മുങ്ങിയ ഡോ ഓമനയെ വർഷങ്ങൾക്കിപ്പുറവും പോലീസിന് പിടികൂടാനായിട്ടില്ല.

1996 ജൂലായിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അന്ന് ഓമനയ്ക്ക് 43 വയസായിരുന്നു പ്രായം. കാമുകനായ പയ്യന്നൂർ അന്നൂർ സ്വദേശി മുരളീധരൻ തന്റെ കുടുംബം തകർത്തപ്പോൾ കൊലപ്പെടുത്താൻ തീരുമാനിച്ചുവെന്നാണ് അന്ന് ഓമന പോലീസിന് നൽകിയ മൊഴി. വിവാഹിതയായ ഓമനയിൽ നിന്നും കാമുകൻ അകലുന്നുവെന്ന സംശയമാണ് സ്‌നേഹം നടിച്ച് വിളിച്ചുവരുത്തി മുരളീധരനെ കൊലപ്പെടുത്തുന്നതിലേക്ക് അവരെ എത്തിച്ചത്. പയ്യന്നൂരിലെ പ്രശസ്തയായ നേത്രരോഗ വിദഗ്ധയായിരുന്നു ഓമന.

കൊലപ്പെടുത്തിയതിന്റെ അന്നേദിവസം, മുരളീധരനൊപ്പം ഓമന ഊട്ടിയിലേക്ക് യാത്ര തിരിച്ചു. ഊട്ടി റെയിൽ വേ സ്‌റ്റേഷന്റെ വിശ്രമ മുറിയിൽ വച്ചാണ് അവൾ തന്റെ കാമുകന് വിഷം കുത്തി വച്ചത്. ഇതിന് പിന്നാലെ ലോഡ്ജിൽ മുറിയെടുത്തു. അവിടെ വച്ച് രക്തം കട്ട പിടിക്കാനുള്ള മരുന്നും ഇയാളിൽ കുത്തി വച്ചു. ഇതിന് പിന്നാലെ, ഡോക്ടറായ ഓമന സർജിക്കൽ കത്തി ഉപയോഗിച്ച് കാമുകന്റെ ശരീരം 20ഓളം കഷ്ണങ്ങളാക്കി മാറ്റി സ്യൂട്ട് കേസിൽ ആക്കി. ബാക്കി വന്ന ശരീരഭാഗങ്ങൾ ഒരു ബാഗിലുമാക്കി. പിന്നീട് ഹോട്ടൽ മുറിയെല്ലാം കഴുകി വൃത്തിയാക്കിയ ശേഷം സ്യൂട്ട്‌കേസ് കളയാനായി കൊടൈക്കനാലിലേക്കുള്ള യാത്രക്കിടെയാണ് ഓമന പിടിയിലാവുന്നത്. ടാക്‌സിയിലായിരുന്നു യാത്ര. എന്നാൽ, ടാക്‌സിയുടെ ഡിക്കിയിൽ നിന്നും സ്യൂട്ട്‌കേസ് തിരികെ എടുക്കവേ ദുർഗന്ധവും രക്തത്തിന്റെ പാടും ശ്രദ്ധയിൽ പെട്ട ടാക്‌സ ഡ്രൈവറാണ് ഇവരെ തടഞ്ഞുവച്ച് പോലീസിൽ വിവരമറിയിക്കുന്നതും ഇതേതുടർന്ന് ഓമന പിടിയിലാവുന്നതും.

എന്നാൽ, പിടിയിലായ ഇവർ , 2001ൽ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. മലേഷ്യയലായിരുന്ന ഓമന കൊലപാതകത്തിന് ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. മുരളീധരനെ വിളിച്ചുവരുത്തിയാണ് ഇരുവരും ചേർന്ന് ഊട്ടിയിലേക്ക് യാത്ര തിരിച്ചത്. മലേഷ്യയിലെ പല ഭാഗങ്ങളിലും ഓമന ഒളിവിൽ കഴിഞ്ഞതായി വിവരം ലഭിച്ചിരുന്നു. ഇവർ മരിച്ചതായും വാർത്തകൾ വന്നിരുന്നെങ്കിലും പിന്നീട് അത് ഓമനയല്ലെന്ന് കണ്ടെത്തുകയായിരുന്നു.

Tags: dr omanaparassala sharonloveGreeshma
Share15TweetSendShare

Latest stories from this section

സർക്കാരിനെതിരെ ബോധപൂർവ്വം തെറ്റായ പ്രചാരണം നടക്കുന്നു; വില്ലൻ എൽനിനോയും മഴക്കുറവും; വൈദ്യുതി പ്രതിസന്ധിയിൽ  ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

ഉമ്മൻചാണ്ടിയുടെ കാലത്തെ ദീർഘകാല കരാർ കഴിഞ്ഞ സർക്കാർ റദ്ദാക്കിയതാണ് തിരിച്ചടിയായത്, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ല: വി. ഡി. സതീശൻ

നീറ്റ് പരീക്ഷാ വിവാദം, രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം അറിയിച്ച് പിണറായി വിജയൻ

നീറ്റ് പരീക്ഷാ വിവാദം, രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം അറിയിച്ച് പിണറായി വിജയൻ

കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്ക്; 13കാരിയോട് ആവശ്യവുമായി മദ്രസ മാനേജ്‌മെന്റ്; വ്യാപക വിമർശനം

‘മുത്തച്ഛൻ പീഡിപ്പിച്ച മക്കളെ വിഷം കൊടുത്തു കൊന്നു’: പയ്യന്നൂരിലെ നാടക നടനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മരുമകൾ!

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘റാഗിംഗിന് ഇനി രക്ഷയില്ല, സിദ്ധാർത്ഥന്റെ പേരിൽ ആപ്പ്’; വരുന്നു കടുത്ത നിയമം, പ്രഖ്യാപനവുമായി മുഖ്യമന്ത്രി!

Discussion about this post

Latest News

സൗദി ആണവരാജ്യമാകും ; ആണവനിലയവും യുറേനിയം സമ്പുഷ്ടീകരണ അനുമതിയും നൽകി ട്രംപ് ; 30 വർഷത്തെ ആണവ സഹകരണ കരാർ

സൗദി ആണവരാജ്യമാകും ; ആണവനിലയവും യുറേനിയം സമ്പുഷ്ടീകരണ അനുമതിയും നൽകി ട്രംപ് ; 30 വർഷത്തെ ആണവ സഹകരണ കരാർ

സിജെപി സമരവേദിയിലേക്ക് രാഹുൽ ഗാന്ധി ; ഡൽഹിയിൽ സുരക്ഷ വർദ്ധിപ്പിച്ചതോടെ മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ അടച്ചു ; സ്തംഭിച്ച് ജനജീവിതം

‘നരേന്ദ്ര മോദി മാപ്പ് പറയണം’ ; നാളെ നിർണായക പ്രതിപക്ഷ യോഗം ; പാർലമെന്റ് പ്രവർത്തിക്കണമോ എന്ന് പ്രതിപക്ഷ പാർട്ടികൾ തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

സമരക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് തന്നാൽ നിരാഹാര സമരം അവസാനിപ്പിക്കാം ; കേന്ദ്രസർക്കാരിന് കത്തെഴുതി സോനം വാങ്ചുക്

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘സതീശൻ ഏത് പാർട്ടിയിലാണ്? സ്വീകരിക്കുന്നത് ബിജെപി നിലപാട്’; വഖഫ് വിഷയത്തിൽ വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്!

വനിതാ എംപിമാർക്കെതിരെ മോശം പരാമർശം; തൃണമൂൽ എംപി കല്ല്യാൺ ബാനർജിക്ക് ലോക്‌സഭയിൽ നിന്ന് സസ്പെൻഷൻ

വനിതാ എംപിമാർക്കെതിരെ മോശം പരാമർശം; തൃണമൂൽ എംപി കല്ല്യാൺ ബാനർജിക്ക് ലോക്‌സഭയിൽ നിന്ന് സസ്പെൻഷൻ

‘ഐസിസിൽ ചേർന്നു, മക്കളെ തീവ്രവാദം പഠിപ്പിച്ചു’; ഓസ്‌ട്രേലിയയിൽ പ്രമുഖ ഭീകരവാദ കേസ് പ്രതിയായ അമ്മയ്ക്ക് കോടതി ജാമ്യം നൽകി!

‘ഐസിസിൽ ചേർന്നു, മക്കളെ തീവ്രവാദം പഠിപ്പിച്ചു’; ഓസ്‌ട്രേലിയയിൽ പ്രമുഖ ഭീകരവാദ കേസ് പ്രതിയായ അമ്മയ്ക്ക് കോടതി ജാമ്യം നൽകി!

സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം ഇന്ത്യയുടെ ലക്ഷ്യം; ജർമ്മനിയും ജപ്പാനുമടക്കം 26 രാജ്യങ്ങളുമായി കരാർ, ഹ്യൂമൻ റിസോഴ്സ് ഫോറത്തിൽ എസ് ജയശങ്കർ

‘സൗത്ത് ചൈന കടലിലെ ഭീഷണി മുതൽ തീരുവ തർക്കം വരെ’; മനിലയിൽ മാർക്കോ റൂബിയോ അടക്കമുള്ള ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ!

Auto Draft

‘അവനെ ഭ്രാന്തനാക്കി തള്ളേണ്ട, എംഡിഎംഎ കിട്ടാതെ കൊലപ്പെടുത്തിയതാണ്, വേറെയും ആളുകളെ കരുതിവെച്ചിട്ടുണ്ട്’; വെളിപ്പെടുത്തലുമായി കുടുംബം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies