Saturday, December 13, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വിഷത്തിൽ ചാലിച്ച് ജീവനെടുത്ത പ്രണയങ്ങൾ; കാമുകനെ കൊന്ന് സ്യൂട്ട് കേസിലാക്കിയ ഓമന ഡോക്ടറും സ്‌നേഹം നടിച്ച് പാഷാണം നൽകിയ ഗ്രീഷ്മയും

by Brave India Desk
Jan 20, 2025, 02:49 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ജീവനുതുല്യം സ്‌നേഹിച്ചുവെന്ന ഒറ്റ കുറ്റത്തിന് ഷാരോൺ എന്ന ചെറുപ്പക്കാരന് ഗ്രീഷ്മയെന്ന പെൺകുട്ടി വിധിച്ചത് നരകതുല്യമായ മരണമാണ്. കരള് പങ്കിടാൻ വയ്യെന്റെ പ്രണയമേ എന്ന വരികൾ പിറന്ന കേരളത്തിൽ തന്നെയാണ് ജീവനോടെയിരിക്കുമ്പോൾ തന്നെ തന്റെ സ്‌നേഹിതന്റെ കരൾ അഴുകാൻ പാകത്തിന് പോന്ന വിഷം സ്‌നേഹത്തിൽ ചാലിച്ച് ഗ്രീഷ്മ നൽകിയത്. മരണത്തിലും ഷാരോൺ തന്റെ കാമുകിയെ സ്‌നേഹിച്ചു. തന്റെ മരണത്തിൽ പോലും അവൾ ശിക്ഷിക്കപ്പെടണമെന്ന് ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാവാം മരണമൊഴിയിൽ പോലും അവളുടെ പേര് വരാതെ അവൻ ശ്രദ്ധിച്ചത്.

സ്‌നേഹിച്ച കുറ്റത്തിന് മരണം സ്വീകരിച്ച സംഭവങ്ങൾ ഇതാദ്യമായല്ല, നമ്മുടെ ചുറ്റും നടക്കുന്നത്. സ്‌നേഹം അഭിനയിച്ചുകൊണ്ട് തന്നെ കാമുകനെ കാലപുരിക്കയച്ച മറ്റൊരു സ്ത്രീയെ കുറിച്ചുള്ള വാർത്തകൾ 28 വർഷങ്ങൾക്ക് മുമ്പ് രാജ്യത്തെ തന്നെ പിടിച്ചുകുലുക്കിയിരുന്നു. ഡോ ഓമനയെന്ന ആ കുറ്റവാളിയെ ഒരുപക്ഷേ, കേരളം മറന്നു കാണും.

Stories you may like

നുഴഞ്ഞുകയറ്റത്തിന് ശ്രമം;ജെയ്‌ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്ത് സുരക്ഷാസേന

കേരളക്കരയുടെ മനസിലെന്താണ്?ഫലമറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം….

ലേഡി സുകുമാരക്കുറുപ്പെന്നായിരുന്നു ഓമന ഡോക്ടറെ എല്ലാവരും വിശേഷിപ്പിച്ചിരുന്നത്. ഇന്നും കാണാമറയത്ത് നിൽക്കുന്ന സുകുമാരക്കുറുപ്പിനെ പോലെ തന്നെ ഡോ ഓമനയും ഇന്ന് എവിടെയാണെന്ന് പോലീസിനോ നിയമത്തിനോ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ജയിലിൽ നിന്നും ജാമ്യത്തിനിറങ്ങി മുങ്ങിയ ഡോ ഓമനയെ വർഷങ്ങൾക്കിപ്പുറവും പോലീസിന് പിടികൂടാനായിട്ടില്ല.

1996 ജൂലായിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അന്ന് ഓമനയ്ക്ക് 43 വയസായിരുന്നു പ്രായം. കാമുകനായ പയ്യന്നൂർ അന്നൂർ സ്വദേശി മുരളീധരൻ തന്റെ കുടുംബം തകർത്തപ്പോൾ കൊലപ്പെടുത്താൻ തീരുമാനിച്ചുവെന്നാണ് അന്ന് ഓമന പോലീസിന് നൽകിയ മൊഴി. വിവാഹിതയായ ഓമനയിൽ നിന്നും കാമുകൻ അകലുന്നുവെന്ന സംശയമാണ് സ്‌നേഹം നടിച്ച് വിളിച്ചുവരുത്തി മുരളീധരനെ കൊലപ്പെടുത്തുന്നതിലേക്ക് അവരെ എത്തിച്ചത്. പയ്യന്നൂരിലെ പ്രശസ്തയായ നേത്രരോഗ വിദഗ്ധയായിരുന്നു ഓമന.

കൊലപ്പെടുത്തിയതിന്റെ അന്നേദിവസം, മുരളീധരനൊപ്പം ഓമന ഊട്ടിയിലേക്ക് യാത്ര തിരിച്ചു. ഊട്ടി റെയിൽ വേ സ്‌റ്റേഷന്റെ വിശ്രമ മുറിയിൽ വച്ചാണ് അവൾ തന്റെ കാമുകന് വിഷം കുത്തി വച്ചത്. ഇതിന് പിന്നാലെ ലോഡ്ജിൽ മുറിയെടുത്തു. അവിടെ വച്ച് രക്തം കട്ട പിടിക്കാനുള്ള മരുന്നും ഇയാളിൽ കുത്തി വച്ചു. ഇതിന് പിന്നാലെ, ഡോക്ടറായ ഓമന സർജിക്കൽ കത്തി ഉപയോഗിച്ച് കാമുകന്റെ ശരീരം 20ഓളം കഷ്ണങ്ങളാക്കി മാറ്റി സ്യൂട്ട് കേസിൽ ആക്കി. ബാക്കി വന്ന ശരീരഭാഗങ്ങൾ ഒരു ബാഗിലുമാക്കി. പിന്നീട് ഹോട്ടൽ മുറിയെല്ലാം കഴുകി വൃത്തിയാക്കിയ ശേഷം സ്യൂട്ട്‌കേസ് കളയാനായി കൊടൈക്കനാലിലേക്കുള്ള യാത്രക്കിടെയാണ് ഓമന പിടിയിലാവുന്നത്. ടാക്‌സിയിലായിരുന്നു യാത്ര. എന്നാൽ, ടാക്‌സിയുടെ ഡിക്കിയിൽ നിന്നും സ്യൂട്ട്‌കേസ് തിരികെ എടുക്കവേ ദുർഗന്ധവും രക്തത്തിന്റെ പാടും ശ്രദ്ധയിൽ പെട്ട ടാക്‌സ ഡ്രൈവറാണ് ഇവരെ തടഞ്ഞുവച്ച് പോലീസിൽ വിവരമറിയിക്കുന്നതും ഇതേതുടർന്ന് ഓമന പിടിയിലാവുന്നതും.

എന്നാൽ, പിടിയിലായ ഇവർ , 2001ൽ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. മലേഷ്യയലായിരുന്ന ഓമന കൊലപാതകത്തിന് ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. മുരളീധരനെ വിളിച്ചുവരുത്തിയാണ് ഇരുവരും ചേർന്ന് ഊട്ടിയിലേക്ക് യാത്ര തിരിച്ചത്. മലേഷ്യയിലെ പല ഭാഗങ്ങളിലും ഓമന ഒളിവിൽ കഴിഞ്ഞതായി വിവരം ലഭിച്ചിരുന്നു. ഇവർ മരിച്ചതായും വാർത്തകൾ വന്നിരുന്നെങ്കിലും പിന്നീട് അത് ഓമനയല്ലെന്ന് കണ്ടെത്തുകയായിരുന്നു.

Tags: loveGreeshmadr omanaparassala sharon
Share15TweetSendShare

Latest stories from this section

നടിയെ ആക്രമിച്ച കേസ്, ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും; പിഴ തുക അതിജീവിതയ്ക്ക്

നടിയെ ആക്രമിച്ച കേസ്, ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും; പിഴ തുക അതിജീവിതയ്ക്ക്

മുട്ടകളിൽ കാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങളുടെ സാന്നിദ്ധ്യം: അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

മുട്ടകളിൽ കാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങളുടെ സാന്നിദ്ധ്യം: അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ദിലീപ് കുറ്റക്കാരനെന്ന് 100 ശതമാനം ഉറപ്പ്: എല്ലാം തുറന്ന് പറയും: അതിജീവിതയുടെ വക്കീൽ

ദിലീപ് കുറ്റക്കാരനെന്ന് 100 ശതമാനം ഉറപ്പ്: എല്ലാം തുറന്ന് പറയും: അതിജീവിതയുടെ വക്കീൽ

ഭർതൃബലാത്സംഗം ഗൗരവമായി കാണാത്ത ജനാധിപത്യരാജ്യമാണ് ഇന്ത്യ;വിവാഹം വിശുദ്ധമായ ഒരു പ്രക്രിയ; ശശി തരൂർ

ഭർതൃബലാത്സംഗം ഗൗരവമായി കാണാത്ത ജനാധിപത്യരാജ്യമാണ് ഇന്ത്യ;വിവാഹം വിശുദ്ധമായ ഒരു പ്രക്രിയ; ശശി തരൂർ

Discussion about this post

Latest News

കാത്തിരുന്ന് കാൽകഴച്ചു,പുടിന്റെ മുറിയിലേക്ക് ഇടിച്ചുകയറി ഷെഹബാസ് ഷെരീഫ്: ഇറക്കിവിട്ട് സുരക്ഷാസേന

കാത്തിരുന്ന് കാൽകഴച്ചു,പുടിന്റെ മുറിയിലേക്ക് ഇടിച്ചുകയറി ഷെഹബാസ് ഷെരീഫ്: ഇറക്കിവിട്ട് സുരക്ഷാസേന

2027 ൽ സെൻസസ്; അംഗീകാരവുമായി കേന്ദ്രം: 11,718 കോടിരൂപ അനുവദിച്ചു

2027 ൽ സെൻസസ്; അംഗീകാരവുമായി കേന്ദ്രം: 11,718 കോടിരൂപ അനുവദിച്ചു

നുഴഞ്ഞുകയറ്റത്തിന് ശ്രമം;ജെയ്‌ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്ത് സുരക്ഷാസേന

നുഴഞ്ഞുകയറ്റത്തിന് ശ്രമം;ജെയ്‌ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്ത് സുരക്ഷാസേന

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് ഒരു പാർട്ടിയ്ക്ക് കൂടി സംസ്ഥാന പദവിയും സ്വന്തം ചിഹ്നവും

കേരളക്കരയുടെ മനസിലെന്താണ്?ഫലമറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം….

പാകിസ്താൻ സർവകലാശാലയിൽ മുഴങ്ങി മഹാഭാരതവും ഭഗവദ്ഗീതയും:വിഭജനത്തിന് ശേഷം ആദ്യമായി സംസ്‌കൃത കോഴ്‌സുകൾ

പാകിസ്താൻ സർവകലാശാലയിൽ മുഴങ്ങി മഹാഭാരതവും ഭഗവദ്ഗീതയും:വിഭജനത്തിന് ശേഷം ആദ്യമായി സംസ്‌കൃത കോഴ്‌സുകൾ

മുൻ ഐഎസ്ഐ മേധാവി ഇമ്രാൻഖാനെതിരായ കരുത്തൻ കരു;കളിമാറ്റി പിടിച്ച് അസിം മുനീർ; തൂക്കുകയർ ഉറപ്പാക്കുക ലക്ഷ്യം…?

മുൻ ഐഎസ്ഐ മേധാവി ഇമ്രാൻഖാനെതിരായ കരുത്തൻ കരു;കളിമാറ്റി പിടിച്ച് അസിം മുനീർ; തൂക്കുകയർ ഉറപ്പാക്കുക ലക്ഷ്യം…?

അഭിമാനത്തോടെ കളിക്കെടാ മക്കളെ ഈ കേരളത്തനിമയുള്ള ഗെയിം, മലയാളത്തിലെ ആദ്യത്തെ ഹൊറർ ത്രിഡി ഗെയിം റെഡി; ഇനി കളികൾ മാറും

അഭിമാനത്തോടെ കളിക്കെടാ മക്കളെ ഈ കേരളത്തനിമയുള്ള ഗെയിം, മലയാളത്തിലെ ആദ്യത്തെ ഹൊറർ ത്രിഡി ഗെയിം റെഡി; ഇനി കളികൾ മാറും

450 കമ്പനികൾ റെസ്യൂമേ തിരിഞ്ഞുപോലും നോക്കിയില്ല: ഇന്ന് ദിവസവേതനം 35 ലക്ഷം രൂപ: റിവഞ്ചെന്ന് പറഞ്ഞാൽ ഇതാണ്…..

450 കമ്പനികൾ റെസ്യൂമേ തിരിഞ്ഞുപോലും നോക്കിയില്ല: ഇന്ന് ദിവസവേതനം 35 ലക്ഷം രൂപ: റിവഞ്ചെന്ന് പറഞ്ഞാൽ ഇതാണ്…..

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies