Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

3500 മണിക്കൂർ കൊടും പീഡനം; മാനസീക വിഭ്രാന്തി ഉണ്ടാക്കുന്ന മയക്കുമരുന്നുകൾ നൽകി; ഇറാൻ തൂക്കിലേറ്റിയ മുൻ പ്രതിരോധ ഉന്നതന്റെ ശബ്ദരേഖ പുറത്ത്; മുന്നറിയിപ്പുമായി ബ്രിട്ടനും ഫ്രാൻസും

by Brave India Desk
Jan 15, 2023, 01:29 pm IST
in International
Share on FacebookTweetWhatsAppTelegram

ടെഹ്‌റാൻ: ചാരവൃത്തി ആരോപിച്ച് ഇറാൻ കഴിഞ്ഞ ദിവസം തൂക്കിലേറ്റിയ മുൻ പ്രതിരോധ ഉപമന്ത്രി അലി റേസ അക്ബറി നേരിട്ട കൊടുംപീഡനങ്ങൾ വിശദീകരിക്കുന്ന ശബ്ദരേഖ പുറത്ത്. ബിബിസിയുടെ പേർഷ്യൻ വിഭാഗമാണ് വധശിക്ഷ നടപ്പാക്കിയതിന് പിന്നാലെ ശബ്ദരേഖ പുറത്തുവിട്ടത്. 3500 മണിക്കൂറോളം കടുത്ത പീഡനത്തിന് വിധേയനായതായി അക്ബറി ഓഡിയോയിൽ പറയുന്നു. തന്റെ മനക്കരുത്ത് മുഴുവൻ ചോർത്തിയെടുത്താണ് ബലമായി കുറ്റസമ്മതം നടത്തിച്ചതെന്നും ഓഡിയോയിൽ ആരോപിക്കുന്നുണ്ട്.

ആയുധങ്ങളും വധഭീഷണിയും ഉൾപ്പെടെ കുറ്റം സമ്മതിപ്പിക്കാനുളള പീഡന മുറകളായി പുറത്തെടുത്തുവെന്നും അലി റേസ അക്ബറി പറയുന്നു. മാനസീക വിഭ്രാന്തി ഉണ്ടാക്കുന്ന മയക്കുമരുന്നുകൾ നൽകി. മാനസീകമായി കടുത്ത സമ്മർദ്ദം ചെലുത്തി ഭ്രാന്തിന്റെ വക്കോളം എത്തിച്ചിട്ടാണ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും ഓഡിയോയിൽ പറയുന്നു.

Stories you may like

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

പാകിസ്താനിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ താലിബാൻ ആക്രമണം:

അക്ബറിയുടെ വധശിക്ഷ ഒഴിവാക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ഇറാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് തളളിയാണ് ശിക്ഷ നടപ്പാക്കിയത്. ബ്രിട്ടന്റെ രഹസ്യ ഇന്റലിജൻസ് വിഭാഗത്തിന്റെ ഏജന്റായിരുന്നു അക്ബറിയെന്നാണ് ഇറാൻ കണ്ടെത്തിയത്. എന്നാൽ ഇത് സമർത്ഥിക്കുന്നതിനുളള തെളിവുകളൊന്നും പുറത്തുവിട്ടിരുന്നില്ല. ബ്രിട്ടീഷ് പൗരത്വം ഉൾപ്പെടെ ഇത്തരം വിവരങ്ങൾ കൈമാറാനുളള മറയാക്കി അക്ബറി ഉപയോഗിച്ചുവെന്നും ഇറാൻ കോടതി വ്യക്തമാക്കിയിരുന്നു. ദേശ സുരക്ഷയുമായി ബന്ധപ്പെട്ട കേസായതിനാൽ വിചാരണ ഉൾപ്പെടെ രഹസ്യമായിട്ടാണ് നടത്തിയത്.

വൻതുക കൈപ്പറ്റി അക്ബറി രഹസ്യങ്ങൾ ചോർത്തിയെന്നാണ് ഇറാന്റെ ആരോപണം.
അക്ബറിയെ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ എഡിറ്റ് ചെയ്ത് നേരത്തെ ഇറാൻ ടെലിവിഷൻ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഭീഷണിപ്പെടുത്തിയുളള കുറ്റസമ്മതമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു.

ബ്രിട്ടന്റെയും ഇറാന്റെയും ഇരട്ട പൗരത്വമുളള അലി റേസ അക്ബറിയെ ഇറാൻ 2019 ലാണ് ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത്. ബ്രിട്ടീഷ് വീസയിൽ തിരികെ പോയ അദ്ദേഹത്തെ ഇറാനിലേക്ക് ക്ഷണിച്ചുവരുത്തി പിടികൂടുകയായിരുന്നു. പാശ്ചാത്യ രാജ്യങ്ങളുമായുളള കലഹത്തിന് ഇടയാക്കിയ ഇറാന്റെ വിവാദമായ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഇടനില നിന്നത് അക്ബറിയാണ്. ഈ വിവരങ്ങൾ പുറത്തുപോകുമെന്ന ഭയം മൂലമാണ് ഇറാൻ വധശിക്ഷ നടപ്പാക്കിയതെന്നാണ് ആരോപണം.

ഇറാന്റെ നടപടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നടുക്കം പ്രകടിപ്പിച്ചു. ഭീരുത്വം നിറഞ്ഞ നടപടിയാണിത്. സ്വന്തം രാജ്യത്തെ പൗരൻമാരുടെ പോലും മനുഷ്യാവകാശങ്ങൾ പരിഗണിക്കാത്ത രാജ്യമായി ഇറാൻ മാറിയെന്ന് ഋഷി സുനക് ചൂണ്ടിക്കാട്ടി. ഇറാന്റെ നയതന്ത്ര ചുമതലയുളള ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഫ്രഞ്ച് വിദേശകാര്യമന്ത്രാലയവും പ്രതിഷേധം അറിയിച്ചു. നിരന്തരം അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന ഇറാന്റെ നടപടികൾ അധികകാലം മറുപടിയില്ലാതെ പോകില്ലെന്നും ഫ്രാൻസ് താക്കീത് നൽകി.

Tags: Spyingഋഷി സുനക്Ali Reza AkbariExecution IranFormer deputy Ministerഅലി റേസ അക്ബറിടെഹ്‌റാൻiranബ്രിട്ടീഷ് പൗരത്വംdefencesentenced to death
Share5TweetSendShare

Latest stories from this section

ഏറ്റവും വിശ്വസ്തനായ ലോക നേതാവ് ; യുഎസ് സർവ്വേയിൽ നരേന്ദ്രമോദി ഒന്നാമത് ; ആദ്യ അഞ്ചിൽ പോലുമില്ലാതെ ട്രംപ്

സുശീല തർക്കിയുടെ സ്ഥാനമേറ്റെടുക്കൽ വനിതാ ശാക്തീകരണത്തിന്റെ സന്ദേശം; നരേന്ദ്രമോദി

പാകിസ്താനിൽ അതിരൂക്ഷ പ്രളയം:മാറ്റിപ്പാർപ്പിച്ചത് 20 ലക്ഷം പേരെ

പാകിസ്താനിൽ അതിരൂക്ഷ പ്രളയം:മാറ്റിപ്പാർപ്പിച്ചത് 20 ലക്ഷം പേരെ

കാശിയിലെത്തി മോദിയെ കണ്ട് മൗറീഷ്യസ് പ്രധാനമന്ത്രി ; പങ്കാളികൾ മാത്രമല്ല ഒരു കുടുംബം ആണെന്ന് മോദി ; ‘ജൻ ഔഷധി’ ഇനി മൗറീഷ്യസിലും

കാശിയിലെത്തി മോദിയെ കണ്ട് മൗറീഷ്യസ് പ്രധാനമന്ത്രി ; പങ്കാളികൾ മാത്രമല്ല ഒരു കുടുംബം ആണെന്ന് മോദി ; ‘ജൻ ഔഷധി’ ഇനി മൗറീഷ്യസിലും

ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു ; ട്രംപിന്റെ വിശ്വസ്തനായ വലതുപക്ഷ നേതാവ് ; യുഎസിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം

ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു ; ട്രംപിന്റെ വിശ്വസ്തനായ വലതുപക്ഷ നേതാവ് ; യുഎസിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies