Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

3500 മണിക്കൂർ കൊടും പീഡനം; മാനസീക വിഭ്രാന്തി ഉണ്ടാക്കുന്ന മയക്കുമരുന്നുകൾ നൽകി; ഇറാൻ തൂക്കിലേറ്റിയ മുൻ പ്രതിരോധ ഉന്നതന്റെ ശബ്ദരേഖ പുറത്ത്; മുന്നറിയിപ്പുമായി ബ്രിട്ടനും ഫ്രാൻസും

by Brave India Desk
Jan 15, 2023, 01:29 pm IST
in International
Share on FacebookTweetWhatsAppTelegram

ടെഹ്‌റാൻ: ചാരവൃത്തി ആരോപിച്ച് ഇറാൻ കഴിഞ്ഞ ദിവസം തൂക്കിലേറ്റിയ മുൻ പ്രതിരോധ ഉപമന്ത്രി അലി റേസ അക്ബറി നേരിട്ട കൊടുംപീഡനങ്ങൾ വിശദീകരിക്കുന്ന ശബ്ദരേഖ പുറത്ത്. ബിബിസിയുടെ പേർഷ്യൻ വിഭാഗമാണ് വധശിക്ഷ നടപ്പാക്കിയതിന് പിന്നാലെ ശബ്ദരേഖ പുറത്തുവിട്ടത്. 3500 മണിക്കൂറോളം കടുത്ത പീഡനത്തിന് വിധേയനായതായി അക്ബറി ഓഡിയോയിൽ പറയുന്നു. തന്റെ മനക്കരുത്ത് മുഴുവൻ ചോർത്തിയെടുത്താണ് ബലമായി കുറ്റസമ്മതം നടത്തിച്ചതെന്നും ഓഡിയോയിൽ ആരോപിക്കുന്നുണ്ട്.

ആയുധങ്ങളും വധഭീഷണിയും ഉൾപ്പെടെ കുറ്റം സമ്മതിപ്പിക്കാനുളള പീഡന മുറകളായി പുറത്തെടുത്തുവെന്നും അലി റേസ അക്ബറി പറയുന്നു. മാനസീക വിഭ്രാന്തി ഉണ്ടാക്കുന്ന മയക്കുമരുന്നുകൾ നൽകി. മാനസീകമായി കടുത്ത സമ്മർദ്ദം ചെലുത്തി ഭ്രാന്തിന്റെ വക്കോളം എത്തിച്ചിട്ടാണ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും ഓഡിയോയിൽ പറയുന്നു.

Stories you may like

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശൗര്യം; ദേശീയപാത ഇനി റഫാലിന്റെ റൺവേ! വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യ ‘ഹൈവേ റൺവേ’ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തും

അക്ബറിയുടെ വധശിക്ഷ ഒഴിവാക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ഇറാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് തളളിയാണ് ശിക്ഷ നടപ്പാക്കിയത്. ബ്രിട്ടന്റെ രഹസ്യ ഇന്റലിജൻസ് വിഭാഗത്തിന്റെ ഏജന്റായിരുന്നു അക്ബറിയെന്നാണ് ഇറാൻ കണ്ടെത്തിയത്. എന്നാൽ ഇത് സമർത്ഥിക്കുന്നതിനുളള തെളിവുകളൊന്നും പുറത്തുവിട്ടിരുന്നില്ല. ബ്രിട്ടീഷ് പൗരത്വം ഉൾപ്പെടെ ഇത്തരം വിവരങ്ങൾ കൈമാറാനുളള മറയാക്കി അക്ബറി ഉപയോഗിച്ചുവെന്നും ഇറാൻ കോടതി വ്യക്തമാക്കിയിരുന്നു. ദേശ സുരക്ഷയുമായി ബന്ധപ്പെട്ട കേസായതിനാൽ വിചാരണ ഉൾപ്പെടെ രഹസ്യമായിട്ടാണ് നടത്തിയത്.

വൻതുക കൈപ്പറ്റി അക്ബറി രഹസ്യങ്ങൾ ചോർത്തിയെന്നാണ് ഇറാന്റെ ആരോപണം.
അക്ബറിയെ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ എഡിറ്റ് ചെയ്ത് നേരത്തെ ഇറാൻ ടെലിവിഷൻ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഭീഷണിപ്പെടുത്തിയുളള കുറ്റസമ്മതമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു.

ബ്രിട്ടന്റെയും ഇറാന്റെയും ഇരട്ട പൗരത്വമുളള അലി റേസ അക്ബറിയെ ഇറാൻ 2019 ലാണ് ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത്. ബ്രിട്ടീഷ് വീസയിൽ തിരികെ പോയ അദ്ദേഹത്തെ ഇറാനിലേക്ക് ക്ഷണിച്ചുവരുത്തി പിടികൂടുകയായിരുന്നു. പാശ്ചാത്യ രാജ്യങ്ങളുമായുളള കലഹത്തിന് ഇടയാക്കിയ ഇറാന്റെ വിവാദമായ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഇടനില നിന്നത് അക്ബറിയാണ്. ഈ വിവരങ്ങൾ പുറത്തുപോകുമെന്ന ഭയം മൂലമാണ് ഇറാൻ വധശിക്ഷ നടപ്പാക്കിയതെന്നാണ് ആരോപണം.

ഇറാന്റെ നടപടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നടുക്കം പ്രകടിപ്പിച്ചു. ഭീരുത്വം നിറഞ്ഞ നടപടിയാണിത്. സ്വന്തം രാജ്യത്തെ പൗരൻമാരുടെ പോലും മനുഷ്യാവകാശങ്ങൾ പരിഗണിക്കാത്ത രാജ്യമായി ഇറാൻ മാറിയെന്ന് ഋഷി സുനക് ചൂണ്ടിക്കാട്ടി. ഇറാന്റെ നയതന്ത്ര ചുമതലയുളള ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഫ്രഞ്ച് വിദേശകാര്യമന്ത്രാലയവും പ്രതിഷേധം അറിയിച്ചു. നിരന്തരം അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന ഇറാന്റെ നടപടികൾ അധികകാലം മറുപടിയില്ലാതെ പോകില്ലെന്നും ഫ്രാൻസ് താക്കീത് നൽകി.

Tags: Execution IranFormer deputy Ministerഅലി റേസ അക്ബറിടെഹ്‌റാൻiranബ്രിട്ടീഷ് പൗരത്വംdefencesentenced to deathSpyingഋഷി സുനക്Ali Reza Akbari
Share5TweetSendShare

Latest stories from this section

താങ്ക്യൂ നരേന്ദ്രാ….പ്രധാനസേവകന് ഇന്ന് 75ാം പിറന്നാൾ; മോദിയെ നേരിട്ട് വിളിച്ച് ആശംസിച്ച് ട്രംപടക്കമുള്ള ലോകനേതാക്കൾ

മോദിയുടെ രാഷ്ട്രീയ ജീവിതം തകർക്കില്ലെന്ന് ട്രംപ്; പഴയ വീഡിയോ ഉപയോഗിച്ച് വ്യാജപ്രചരണം; പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം

ലോക നേതാക്കൾ ഇന്ത്യയിലേക്ക് ; ബ്രസീൽ പ്രസിഡണ്ടും ഫ്രഞ്ച് പ്രസിഡണ്ടും അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ലോക നേതാക്കൾ ഇന്ത്യയിലേക്ക് ; ബ്രസീൽ പ്രസിഡണ്ടും ഫ്രഞ്ച് പ്രസിഡണ്ടും അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ആഡംബരം ഔട്ട്, ബജറ്റിംഗ് ഇൻ; ‘പണമില്ല’ എന്ന് ഉറക്കെ പറയാൻ മടിക്കേണ്ട! തരംഗമായി ‘ലൗഡ് ബജറ്റിംഗ്’; കടക്കെണിയിലാക്കുന്ന ‘ഷോ’ ഒഴിവാക്കാം

ആഡംബരം ഔട്ട്, ബജറ്റിംഗ് ഇൻ; ‘പണമില്ല’ എന്ന് ഉറക്കെ പറയാൻ മടിക്കേണ്ട! തരംഗമായി ‘ലൗഡ് ബജറ്റിംഗ്’; കടക്കെണിയിലാക്കുന്ന ‘ഷോ’ ഒഴിവാക്കാം

ഇന്ത്യൻ വിദ്യാർത്ഥിനി ജാൻവി കണ്ഡുലയുടെ കുടുംബത്തിന് 262 കോടിയോളം രൂപയുടെ നഷ്ടപരിഹാരം ; ഉത്തരവിട്ട് സിയാറ്റിൽ നഗര ഭരണകൂടം

ഇന്ത്യൻ വിദ്യാർത്ഥിനി ജാൻവി കണ്ഡുലയുടെ കുടുംബത്തിന് 262 കോടിയോളം രൂപയുടെ നഷ്ടപരിഹാരം ; ഉത്തരവിട്ട് സിയാറ്റിൽ നഗര ഭരണകൂടം

Discussion about this post

Latest News

ട്രമ്പിൾമാനെയും ഷിക്കോംഗോയെയും വിറപ്പിച്ച മലയാളി വീര്യം; സഞ്ജുവിന്റെ തിരിച്ചുവരവ് ഒരു ചെറുമീനിനെതിരെയുള്ള പോരാട്ടമല്ല, ലോകകപ്പിലെ ആ സ്വപ്ന നിമിഷങ്ങൾ

ട്രമ്പിൾമാനെയും ഷിക്കോംഗോയെയും വിറപ്പിച്ച മലയാളി വീര്യം; സഞ്ജുവിന്റെ തിരിച്ചുവരവ് ഒരു ചെറുമീനിനെതിരെയുള്ള പോരാട്ടമല്ല, ലോകകപ്പിലെ ആ സ്വപ്ന നിമിഷങ്ങൾ

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies