Wednesday, September 27, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Special

മനസ്സുകൾ കീഴടക്കിയ മാസ്മരികത

സായന്ത് അമ്പലത്തിൽ

by Brave India Desk
Sep 13, 2023, 04:19 pm IST
in Special
Share on FacebookTweetWhatsAppTelegram

വർഷങ്ങൾക്ക് മുൻപ് മനോരമ ചാനലിന്റെ അഭിമുഖപരിപാടിയിൽ പി.പി. മുകുന്ദേട്ടൻ അതിഥി. മുതിർന്ന മാധ്യമപ്രവർത്തകനായ ജോണി ലൂക്കോസ് തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ അതിഥിക്കുനേരെ രൂക്ഷമായ ചോദ്യശരങ്ങൾ എയ്തുകൊണ്ടിരുന്നു. “ഒരു ആർഎസ്‌എസ്‌ പ്രചാരകനു നേരെ ഒരിക്കലും ഉയർന്നുവരാൻ പാടില്ലാത്ത പല ആരോപണങ്ങളും താങ്കൾക്ക് നേരെ ഉയർന്നു വന്നിട്ടുണ്ടല്ലോ?” എന്ന ചോദ്യത്തിന് മുകുന്ദേട്ടന്റെ മറുപടി ഇങ്ങനെ ആയിരുന്നു. “ആരോപണം സീതാദേവിക്കുനേരെയും ഉണ്ടായിരുന്നല്ലോ!”. അപ്രതിഹതമായ പ്രശ്നങ്ങൾക്ക് അപ്രതീക്ഷിതമായ പരിഹാരം. അതായിരുന്നു മുകുന്ദേട്ടൻ. “നിലവിലുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ താങ്കൾ തൃപ്തനാണോ?” എന്ന ചോദ്യത്തിന് അനുബന്ധ ചോദ്യങ്ങൾക്കുള്ള സാധ്യതകളെല്ലാം ഇല്ലാതാക്കിക്കൊണ്ട് ഒറ്റവാക്കിൽ മുകുന്ദേട്ടന്റെ മറുപടി “അതൃപ്തിയില്ല!”. വിമതവാഴ്ചകളും വിടപറച്ചിലുകളും വിയോജനക്കുറിപ്പുകളുമൊക്കെ അരങ്ങുവാണിരുന്ന കാലത്തും അതൃപ്തികളില്ലാതെ, സംഘടനയുടെ സാധാരണ പ്രവർത്തകനായി മുകുന്ദേട്ടൻ മരണംവരെ നിലകൊണ്ടു.’ I left my home not for a post but for a cause’ എന്ന് എല്ലാ അഭിമുഖങ്ങളിലും ഒരേസ്വരത്തിൽ അദ്ദേഹം ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു.

സംഘടനയിൽ, ചുമതലയുള്ളവർക്കും ചുമതലയില്ലാത്തവർക്കും ഒരുപോലെ പാഠപുസ്തകമാണ് മുകുന്ദേട്ടന്റെ ജീവിതം. സംഘടനാ രംഗത്ത് സജീവമായിരുന്ന കാലത്ത്, സമാജത്തെ സംഘടനയോട് അടുപ്പിക്കാൻ വേണ്ടിയുള്ള അത്യധ്വാനം. താഴേത്തട്ടിൽ നിന്ന് പോലും ആളുകളെ കണ്ടെത്തി നേതൃനിരയിലേക്ക് വളർത്തിക്കൊണ്ടുവന്ന സംഘടനാ പാടവം. സംഘടനാ പ്രതിസന്ധികളിൽ ഉടനടി പരിഹാരം കണ്ടെത്തിയ കൃതഹസ്തത. വീടുവിട്ട് പ്രചാരകനായി ഇറങ്ങിത്തിരിച്ച അതേ നിർമ്മമതയോടെ തന്നെ വീട്ടിലേക്ക് തിരികെപ്പോയ സ്വയംസേവകത്വം. വർഷങ്ങളായി കൊട്ടിയൂർപ്പെരുമാളിനെ കാണാൻ വേണ്ടിയുള്ള പലരുടെയും യാത്രകൾ മണത്തണയിൽ പോയി മുകുന്ദേട്ടനെ കൂടി കണ്ട ശേഷമേ പൂർണ്ണമായിരുന്നുള്ളൂ.

Stories you may like

ഹിന്ദു രാഷ്ട്രത്തിൻ്റെ ജൈത്രരഥമുരുളാൻ തുടങ്ങിയ സെപ്റ്റംബർ 25 ; ലാൽ കൃഷ്ണ അദ്വാനി എന്ന പുരുഷ കേസരി,ചരിത്ര പുരുഷനായി പരിണമിച്ച ദിനം – ശ്രദ്ധേയമായി പ്രേം ശൈലേഷിന്റെ കുറിപ്പ്

നടക്കുമ്പോൾ ബാലൻസ് പോകുന്നുണ്ടോ? കാഴ്ച ശക്തിയിൽ കുറവ് വരുന്നുണ്ടോ? ഭക്ഷണം വിഴുങ്ങുന്നതിന് ബുദ്ധിമുട്ടുണ്ടോ? ; ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ആകാം

കേരളത്തിൽ ബിജെപിയുടെ സുവർണ്ണകാലത്തെ വിലയിരുത്തുമ്പോഴെല്ലാം ബിജെപി വിരുദ്ധ മാധ്യമങ്ങൾ പോലും ‘പി.പി. മുകുന്ദന്റെ കാലം’ എന്നു വിശേഷണം ചാർത്തി. കേരളത്തിൽ പാർട്ടിക്ക് എംഎൽഎയും എംപിയും മന്ത്രിയും ഒന്നുമില്ലാത്ത കാലത്തും മുകുന്ദേട്ടൻ ഉണ്ടെന്ന് പ്രവർത്തകർ ആശ്വാസം കൊണ്ടു. ബിജെപിയുടെ സംഘടനാ സെക്രട്ടറി ആയിരുന്നപ്പോൾ രാഷ്ട്രീയ പരീക്ഷണങ്ങൾക്ക് തുടക്കം കുറിക്കാൻ അദ്ദേഹം ഒട്ടും മടികാണിച്ചില്ല. കൂർമ്മബുദ്ധിയിലുറച്ച കരുനീക്കങ്ങളിലൂടെയല്ല, മറിച്ചു മമത്വപൂർണ്ണമായ മാസ്മരികതയിലൂടെ മുകുന്ദേട്ടൻ ജനമനസ്സുകൾ കീഴടക്കി.

മുകുന്ദേട്ടന്റെ ഗുണഗണങ്ങൾ വാഴ്ത്തുമ്പോൾ അദ്ദേഹത്തിന്റെ ആജ്ഞാശക്തിയെക്കുറിച്ചാണ് പൊതുവെ എല്ലാവരും എടുത്തു പറയാറുള്ളത്. എന്നാൽ സ്നേഹപൂർണ്ണമായ സമീപനമായിരുന്നു അദ്ദേഹത്തിന്റെ ശക്തി. ഒരൊറ്റ ഉദാഹരണം മാത്രം പറയാം. കോവിഡ് കാലത്ത് ബിജെപിയുടെ ഒരു മുതിർന്ന പ്രവർത്തകനെ മുകുന്ദേട്ടൻ ഫോണിൽ വിളിച്ചു. സുഖവിവരങ്ങൾ അന്വേഷിച്ച ശേഷം മുകുന്ദേട്ടന്റെ ചോദ്യം “രാവിലെ എന്താണ് കഴിച്ചത്?”. മറുഭാഗത്ത് നിന്ന് മറുപടിയില്ല. രാവിലെ ഒന്നും കഴിച്ചില്ലെങ്കിൽ രാത്രിയും ഒന്നും കഴിച്ചുകാണില്ല. ഫോൺ വെക്കൂ എന്ന് മുകുന്ദേട്ടൻ. ഒരുമണിക്കൂറിനുള്ളിൽ ഒരുമാസത്തേക്കുള്ള ഭക്ഷണസാധനങ്ങൾ അവിടെ എത്തി. അതായിരുന്നു മുകുന്ദേട്ടൻ.

രാജ്യഭരണത്തിന് നേതൃത്വം നൽകുന്ന ഉന്നതസ്ഥാനീയന്മാർ മുതൽ സാധാരണക്കാർ വരെ പതിനായിരക്കണക്കിന് ആളുകളുമായി സമ്പർക്കമുള്ള മുകുന്ദേട്ടന് കോവിഡ് കാലത്ത് ഭക്ഷണം കഴിക്കാൻ പ്രയാസം നേരിടുന്ന പ്രവർത്തകനെ തന്നെ എങ്ങനെ കൃത്യമായി തിരിച്ചറിഞ്ഞ് വിളിക്കാൻ കഴിഞ്ഞു? പറയാതെ അറിയാൻ കഴിഞ്ഞ ഈ വിശേഷതയാണ് മുകുന്ദേട്ടനെ സംഘടനയിലും സമൂഹത്തിലും എന്നും വ്യതിരിക്തനാക്കിയത്. തനിക്ക് നേരെ ഉയർന്ന ആരോപണങ്ങളെയെല്ലാം മനുഷ്യത്വപൂർണ്ണമായ സ്നേഹഭാവന കൊണ്ട് കഴുകിക്കളഞ്ഞൂ മുകുന്ദേട്ടൻ. ജനമനസ്സുകളിൽ അമരനായ ആ മഹാമനീഷിക്ക് ശ്രദ്ധാഞ്ജലികൾ

Tags: BJPRSSp p mukundanSPECIALPremiumMukundettan
Share9TweetSendShare

Discussion about this post

Latest stories from this section

ശ്രദ്ധിച്ചില്ലേൽ പണി കിട്ടും ; അടുക്കളയിലെ കട്ടിംഗ് ബോർഡ് സുരക്ഷിതമല്ലെങ്കിൽ മാരക രോഗങ്ങൾക്ക് പോലും സാധ്യത; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ശ്രദ്ധിച്ചില്ലേൽ പണി കിട്ടും ; അടുക്കളയിലെ കട്ടിംഗ് ബോർഡ് സുരക്ഷിതമല്ലെങ്കിൽ മാരക രോഗങ്ങൾക്ക് പോലും സാധ്യത; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

പരാതിയും പരിഭവവുമായി കാലം കഴിച്ചിരുന്ന ഇന്ത്യയല്ലിത്;  അജ്ഞാതരുണ്ട് .. ജാഗ്രതൈ

പരാതിയും പരിഭവവുമായി കാലം കഴിച്ചിരുന്ന ഇന്ത്യയല്ലിത്; അജ്ഞാതരുണ്ട് .. ജാഗ്രതൈ

കൈയക്ഷരത്തിലറിയാം സ്വഭാവം; വ്യക്തിത്വ വിശകലനത്തിന് കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന ശാസ്ത്രം ; ഗ്രാഫോളജിയെ കൂടുതൽ അറിയാം

കൈയക്ഷരത്തിലറിയാം സ്വഭാവം; വ്യക്തിത്വ വിശകലനത്തിന് കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന ശാസ്ത്രം ; ഗ്രാഫോളജിയെ കൂടുതൽ അറിയാം

331 പേരുടെ ജീവനെടുത്ത കൊടുംഭീകരനെ സംരക്ഷിച്ച കുടുംബപാരമ്പര്യം; ട്രൂഡോയുടെ ഖാലിസ്ഥാൻ പ്രീണനം രക്തത്തിൽ അലിഞ്ഞത്; പിതാവിന്റെ പാതയിൽ സ്വയംകുഴിവെട്ടി കനേഡിയൻ പ്രധാനമന്ത്രി

331 പേരുടെ ജീവനെടുത്ത കൊടുംഭീകരനെ സംരക്ഷിച്ച കുടുംബപാരമ്പര്യം; ട്രൂഡോയുടെ ഖാലിസ്ഥാൻ പ്രീണനം രക്തത്തിൽ അലിഞ്ഞത്; പിതാവിന്റെ പാതയിൽ സ്വയംകുഴിവെട്ടി കനേഡിയൻ പ്രധാനമന്ത്രി

Next Post
മോദിയാണ് ശരി; മെയ്ക്ക് ഇൻ ഇന്ത്യ മറ്റു രാജ്യങ്ങൾക്കും മാതൃക; പ്രശംസിച്ച് വ്ളാദിമിർ പുടിൻ

മോദിയാണ് ശരി; മെയ്ക്ക് ഇൻ ഇന്ത്യ മറ്റു രാജ്യങ്ങൾക്കും മാതൃക; പ്രശംസിച്ച് വ്ളാദിമിർ പുടിൻ

Latest News

കണ്ണില്ലാത്ത ക്രൂരത; ബലാല്‍സംഗം ചെയ്യപ്പെട്ട് ചോരയൊലിപ്പിച്ച് അര്‍ദ്ധനഗ്നയായി തെരുവിലൂടെ അലഞ്ഞ് 12 കാരി; സഹായിക്കാതെ ആട്ടിപ്പായിച്ച് നാട്ടുകാര്‍; ഒടുവില്‍ രക്ഷകനായി സന്യാസിയും

കണ്ണില്ലാത്ത ക്രൂരത; ബലാല്‍സംഗം ചെയ്യപ്പെട്ട് ചോരയൊലിപ്പിച്ച് അര്‍ദ്ധനഗ്നയായി തെരുവിലൂടെ അലഞ്ഞ് 12 കാരി; സഹായിക്കാതെ ആട്ടിപ്പായിച്ച് നാട്ടുകാര്‍; ഒടുവില്‍ രക്ഷകനായി സന്യാസിയും

ഖാലിസ്ഥാനി ഭീകര നേതാവ് ഗുർപത്വന്ത് സിംഗ് പന്നു കൊല്ലപ്പെട്ടു; വീണ്ടും അജ്ഞാതർ?

ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ കാനഡയിലേക്ക് പ്രവേശിക്കാൻ അനുവദിക്കരുത്; കനേഡിയൻ സർക്കാരിന് മുന്നിൽ ആവശ്യവുമായി ഹിന്ദു ഫോറം

ജില്ലാ മെഡിക്കൽ ഓഫീസർ തസ്തിക വാഗ്ദാനം ചെയ്ത് 1 ലക്ഷം രൂപ വാങ്ങി; വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫിനെതിരെ പരാതി; ഇടനിലക്കാരനായി നിന്നത് സിഐടിയു നേതാവ്

ജില്ലാ മെഡിക്കൽ ഓഫീസർ തസ്തിക വാഗ്ദാനം ചെയ്ത് 1 ലക്ഷം രൂപ വാങ്ങി; വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫിനെതിരെ പരാതി; ഇടനിലക്കാരനായി നിന്നത് സിഐടിയു നേതാവ്

കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

നിരവധി നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; വെളിപ്പെടുത്തലുമായി യുകെയിലെ പ്രമുഖ ജന്തുശാസ്ത്രജ്ഞൻ

നിരവധി നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; വെളിപ്പെടുത്തലുമായി യുകെയിലെ പ്രമുഖ ജന്തുശാസ്ത്രജ്ഞൻ

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം ; ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് ജയശങ്കർ

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം ; ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് ജയശങ്കർ

വസ്ത്രങ്ങൾ ഊരിമാറ്റി; വയറ്റിൽ മുറിവുണ്ടാക്കി; വൈദ്യുതാഘാതമേറ്റ് യുവാക്കൾ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

വസ്ത്രങ്ങൾ ഊരിമാറ്റി; വയറ്റിൽ മുറിവുണ്ടാക്കി; വൈദ്യുതാഘാതമേറ്റ് യുവാക്കൾ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം; ഷൂട്ടിങ്ങിൽ ലോകറെക്കോർഡ് സ്വന്തമാക്കി സിഫ്റ്റ് സംറ

ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം; ഷൂട്ടിങ്ങിൽ ലോകറെക്കോർഡ് സ്വന്തമാക്കി സിഫ്റ്റ് സംറ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies