Monday, February 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Special

മനസ്സുകൾ കീഴടക്കിയ മാസ്മരികത

സായന്ത് അമ്പലത്തിൽ

by Brave India Desk
Sep 13, 2023, 04:19 pm IST
in Special
Share on FacebookTweetWhatsAppTelegram

വർഷങ്ങൾക്ക് മുൻപ് മനോരമ ചാനലിന്റെ അഭിമുഖപരിപാടിയിൽ പി.പി. മുകുന്ദേട്ടൻ അതിഥി. മുതിർന്ന മാധ്യമപ്രവർത്തകനായ ജോണി ലൂക്കോസ് തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ അതിഥിക്കുനേരെ രൂക്ഷമായ ചോദ്യശരങ്ങൾ എയ്തുകൊണ്ടിരുന്നു. “ഒരു ആർഎസ്‌എസ്‌ പ്രചാരകനു നേരെ ഒരിക്കലും ഉയർന്നുവരാൻ പാടില്ലാത്ത പല ആരോപണങ്ങളും താങ്കൾക്ക് നേരെ ഉയർന്നു വന്നിട്ടുണ്ടല്ലോ?” എന്ന ചോദ്യത്തിന് മുകുന്ദേട്ടന്റെ മറുപടി ഇങ്ങനെ ആയിരുന്നു. “ആരോപണം സീതാദേവിക്കുനേരെയും ഉണ്ടായിരുന്നല്ലോ!”. അപ്രതിഹതമായ പ്രശ്നങ്ങൾക്ക് അപ്രതീക്ഷിതമായ പരിഹാരം. അതായിരുന്നു മുകുന്ദേട്ടൻ. “നിലവിലുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ താങ്കൾ തൃപ്തനാണോ?” എന്ന ചോദ്യത്തിന് അനുബന്ധ ചോദ്യങ്ങൾക്കുള്ള സാധ്യതകളെല്ലാം ഇല്ലാതാക്കിക്കൊണ്ട് ഒറ്റവാക്കിൽ മുകുന്ദേട്ടന്റെ മറുപടി “അതൃപ്തിയില്ല!”. വിമതവാഴ്ചകളും വിടപറച്ചിലുകളും വിയോജനക്കുറിപ്പുകളുമൊക്കെ അരങ്ങുവാണിരുന്ന കാലത്തും അതൃപ്തികളില്ലാതെ, സംഘടനയുടെ സാധാരണ പ്രവർത്തകനായി മുകുന്ദേട്ടൻ മരണംവരെ നിലകൊണ്ടു.’ I left my home not for a post but for a cause’ എന്ന് എല്ലാ അഭിമുഖങ്ങളിലും ഒരേസ്വരത്തിൽ അദ്ദേഹം ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു.

സംഘടനയിൽ, ചുമതലയുള്ളവർക്കും ചുമതലയില്ലാത്തവർക്കും ഒരുപോലെ പാഠപുസ്തകമാണ് മുകുന്ദേട്ടന്റെ ജീവിതം. സംഘടനാ രംഗത്ത് സജീവമായിരുന്ന കാലത്ത്, സമാജത്തെ സംഘടനയോട് അടുപ്പിക്കാൻ വേണ്ടിയുള്ള അത്യധ്വാനം. താഴേത്തട്ടിൽ നിന്ന് പോലും ആളുകളെ കണ്ടെത്തി നേതൃനിരയിലേക്ക് വളർത്തിക്കൊണ്ടുവന്ന സംഘടനാ പാടവം. സംഘടനാ പ്രതിസന്ധികളിൽ ഉടനടി പരിഹാരം കണ്ടെത്തിയ കൃതഹസ്തത. വീടുവിട്ട് പ്രചാരകനായി ഇറങ്ങിത്തിരിച്ച അതേ നിർമ്മമതയോടെ തന്നെ വീട്ടിലേക്ക് തിരികെപ്പോയ സ്വയംസേവകത്വം. വർഷങ്ങളായി കൊട്ടിയൂർപ്പെരുമാളിനെ കാണാൻ വേണ്ടിയുള്ള പലരുടെയും യാത്രകൾ മണത്തണയിൽ പോയി മുകുന്ദേട്ടനെ കൂടി കണ്ട ശേഷമേ പൂർണ്ണമായിരുന്നുള്ളൂ.

Stories you may like

മനുഷ്യനെ തിന്നുന്ന മീനുകളോ? പിരാനകളെ കുറിച്ച് നിങ്ങൾ ഇതുവരെ കേൾക്കാത്ത ഞെട്ടിക്കുന്ന കാര്യങ്ങൾ

തിരുനാവായ മഹാമാഘം : സനാതന ഐക്യത്തിന്റെ മഹാസംഗമം; ഭാരതപ്പുഴയുടെ തീരത്ത് ഹൈന്ദവ നവോത്ഥാനത്തിന്റെ പുതുചരിത്രം

കേരളത്തിൽ ബിജെപിയുടെ സുവർണ്ണകാലത്തെ വിലയിരുത്തുമ്പോഴെല്ലാം ബിജെപി വിരുദ്ധ മാധ്യമങ്ങൾ പോലും ‘പി.പി. മുകുന്ദന്റെ കാലം’ എന്നു വിശേഷണം ചാർത്തി. കേരളത്തിൽ പാർട്ടിക്ക് എംഎൽഎയും എംപിയും മന്ത്രിയും ഒന്നുമില്ലാത്ത കാലത്തും മുകുന്ദേട്ടൻ ഉണ്ടെന്ന് പ്രവർത്തകർ ആശ്വാസം കൊണ്ടു. ബിജെപിയുടെ സംഘടനാ സെക്രട്ടറി ആയിരുന്നപ്പോൾ രാഷ്ട്രീയ പരീക്ഷണങ്ങൾക്ക് തുടക്കം കുറിക്കാൻ അദ്ദേഹം ഒട്ടും മടികാണിച്ചില്ല. കൂർമ്മബുദ്ധിയിലുറച്ച കരുനീക്കങ്ങളിലൂടെയല്ല, മറിച്ചു മമത്വപൂർണ്ണമായ മാസ്മരികതയിലൂടെ മുകുന്ദേട്ടൻ ജനമനസ്സുകൾ കീഴടക്കി.

മുകുന്ദേട്ടന്റെ ഗുണഗണങ്ങൾ വാഴ്ത്തുമ്പോൾ അദ്ദേഹത്തിന്റെ ആജ്ഞാശക്തിയെക്കുറിച്ചാണ് പൊതുവെ എല്ലാവരും എടുത്തു പറയാറുള്ളത്. എന്നാൽ സ്നേഹപൂർണ്ണമായ സമീപനമായിരുന്നു അദ്ദേഹത്തിന്റെ ശക്തി. ഒരൊറ്റ ഉദാഹരണം മാത്രം പറയാം. കോവിഡ് കാലത്ത് ബിജെപിയുടെ ഒരു മുതിർന്ന പ്രവർത്തകനെ മുകുന്ദേട്ടൻ ഫോണിൽ വിളിച്ചു. സുഖവിവരങ്ങൾ അന്വേഷിച്ച ശേഷം മുകുന്ദേട്ടന്റെ ചോദ്യം “രാവിലെ എന്താണ് കഴിച്ചത്?”. മറുഭാഗത്ത് നിന്ന് മറുപടിയില്ല. രാവിലെ ഒന്നും കഴിച്ചില്ലെങ്കിൽ രാത്രിയും ഒന്നും കഴിച്ചുകാണില്ല. ഫോൺ വെക്കൂ എന്ന് മുകുന്ദേട്ടൻ. ഒരുമണിക്കൂറിനുള്ളിൽ ഒരുമാസത്തേക്കുള്ള ഭക്ഷണസാധനങ്ങൾ അവിടെ എത്തി. അതായിരുന്നു മുകുന്ദേട്ടൻ.

രാജ്യഭരണത്തിന് നേതൃത്വം നൽകുന്ന ഉന്നതസ്ഥാനീയന്മാർ മുതൽ സാധാരണക്കാർ വരെ പതിനായിരക്കണക്കിന് ആളുകളുമായി സമ്പർക്കമുള്ള മുകുന്ദേട്ടന് കോവിഡ് കാലത്ത് ഭക്ഷണം കഴിക്കാൻ പ്രയാസം നേരിടുന്ന പ്രവർത്തകനെ തന്നെ എങ്ങനെ കൃത്യമായി തിരിച്ചറിഞ്ഞ് വിളിക്കാൻ കഴിഞ്ഞു? പറയാതെ അറിയാൻ കഴിഞ്ഞ ഈ വിശേഷതയാണ് മുകുന്ദേട്ടനെ സംഘടനയിലും സമൂഹത്തിലും എന്നും വ്യതിരിക്തനാക്കിയത്. തനിക്ക് നേരെ ഉയർന്ന ആരോപണങ്ങളെയെല്ലാം മനുഷ്യത്വപൂർണ്ണമായ സ്നേഹഭാവന കൊണ്ട് കഴുകിക്കളഞ്ഞൂ മുകുന്ദേട്ടൻ. ജനമനസ്സുകളിൽ അമരനായ ആ മഹാമനീഷിക്ക് ശ്രദ്ധാഞ്ജലികൾ

Tags: BJPRSSp p mukundanSPECIALPremiumMukundettan
Share31TweetSendShare

Latest stories from this section

മധുരം വിളമ്പി അറുപതിലേക്ക് ; കൊച്ചിയുടെ ആഘോഷങ്ങളിൽ രുചി നിറച്ച ബേക്കറി ബി

മധുരം വിളമ്പി അറുപതിലേക്ക് ; കൊച്ചിയുടെ ആഘോഷങ്ങളിൽ രുചി നിറച്ച ബേക്കറി ബി

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

Discussion about this post

Latest News

2011-ന്റെ ആവർത്തനം? ദക്ഷിണാഫ്രിക്കയോട് എട്ടുനിലയിൽ പൊട്ടി ഇന്ത്യ, തോൽവിക്ക് പിന്നാലെ കിട്ടിയത് വമ്പൻ പണി

2011-ന്റെ ആവർത്തനം? ദക്ഷിണാഫ്രിക്കയോട് എട്ടുനിലയിൽ പൊട്ടി ഇന്ത്യ, തോൽവിക്ക് പിന്നാലെ കിട്ടിയത് വമ്പൻ പണി

9.35 vs 3.8 , കണക്കുകളിൽ ഒതുങ്ങാത്ത പോരാട്ടം; സൗത്താഫ്രിക്കയെ ശ്വാസം മുട്ടിച്ച ഉഗ്രൻ സ്പെൽ, ഇന്ത്യയുടെ രക്ഷകനായി വീണ്ടും ‘ബൂം ബൂം’ ബുംറ

9.35 vs 3.8 , കണക്കുകളിൽ ഒതുങ്ങാത്ത പോരാട്ടം; സൗത്താഫ്രിക്കയെ ശ്വാസം മുട്ടിച്ച ഉഗ്രൻ സ്പെൽ, ഇന്ത്യയുടെ രക്ഷകനായി വീണ്ടും ‘ബൂം ബൂം’ ബുംറ

ഞങ്ങൾക്ക് ഇത് പറ്റില്ലെന്ന് പിന്മാറാൻ നോക്കിയവർ; ഹിറ്റ് മേക്കർമാരെ സിനിമയിൽ പിടിച്ചുനിർത്തിയ ആ ‘മുറുക്കാൻ പൊതിഞ്ഞ’ സത്യം; ഒരു പുത്തഞ്ചേരി കോൺഫിഡൻസ്

ഞങ്ങൾക്ക് ഇത് പറ്റില്ലെന്ന് പിന്മാറാൻ നോക്കിയവർ; ഹിറ്റ് മേക്കർമാരെ സിനിമയിൽ പിടിച്ചുനിർത്തിയ ആ ‘മുറുക്കാൻ പൊതിഞ്ഞ’ സത്യം; ഒരു പുത്തഞ്ചേരി കോൺഫിഡൻസ്

400 റൺസ് സ്വപ്നം കണ്ട ആരാധകർക്ക് മുന്നിൽ ഇന്ത്യ തകർന്നടിഞ്ഞപ്പോൾ; വിശ്വസിക്കാനാകാത്ത ആ ഒമ്പത് വിക്കറ്റുകൾ, നാഗ്പൂരിലെ ആ കനത്ത തിരിച്ചടി

400 റൺസ് സ്വപ്നം കണ്ട ആരാധകർക്ക് മുന്നിൽ ഇന്ത്യ തകർന്നടിഞ്ഞപ്പോൾ; വിശ്വസിക്കാനാകാത്ത ആ ഒമ്പത് വിക്കറ്റുകൾ, നാഗ്പൂരിലെ ആ കനത്ത തിരിച്ചടി

കൊളംബോയിൽ ജാക്‌സ് മാജിക്; ആദ്യം ബാറ്റിംഗിൽ രക്ഷകൻ, പിന്നെ ബൗളിംഗിൽ സംഹാരരൂപം, സ്വന്തം മണ്ണിൽ നാണംകെട്ട് ശ്രീലങ്ക

കൊളംബോയിൽ ജാക്‌സ് മാജിക്; ആദ്യം ബാറ്റിംഗിൽ രക്ഷകൻ, പിന്നെ ബൗളിംഗിൽ സംഹാരരൂപം, സ്വന്തം മണ്ണിൽ നാണംകെട്ട് ശ്രീലങ്ക

വലിയ പ്രഖ്യാപനങ്ങളില്ലാതെ ലക്ഷങ്ങൾ ഒഴുകിയെത്തി; കേരള കുംഭമേളയുടെ ജനകീയ വിജയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

വലിയ പ്രഖ്യാപനങ്ങളില്ലാതെ ലക്ഷങ്ങൾ ഒഴുകിയെത്തി; കേരള കുംഭമേളയുടെ ജനകീയ വിജയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

മറ്റ് രാജ്യങ്ങളുടെ ജേഴ്സി, പക്ഷേ ഹൃദയം ഇന്ത്യന്റേത്; ലോകകപ്പിലെ ഇന്ത്യൻ താരങ്ങളെ പ്രശംസിച്ച് മോദി

മറ്റ് രാജ്യങ്ങളുടെ ജേഴ്സി, പക്ഷേ ഹൃദയം ഇന്ത്യന്റേത്; ലോകകപ്പിലെ ഇന്ത്യൻ താരങ്ങളെ പ്രശംസിച്ച് മോദി

കടലിലെ വിമാനങ്ങൾ;മുട്ട വിരിയിക്കാൻ പട്ടിണി കിടക്കുന്ന അച്ഛൻമാർ;ചിറകുണ്ടായിട്ടും പറക്കാത്ത പെൻഗ്വിനുകൾ

കടലിലെ വിമാനങ്ങൾ;മുട്ട വിരിയിക്കാൻ പട്ടിണി കിടക്കുന്ന അച്ഛൻമാർ;ചിറകുണ്ടായിട്ടും പറക്കാത്ത പെൻഗ്വിനുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies