2025 ലെ രഞ്ജി ട്രോഫി മത്സരത്തിൽ താൻ മികച്ച സ്റ്റമ്പിംഗ് നടത്തിയതിന് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഉർവിൽ പട്ടേൽ ഇതിഹാസ വിക്കറ്റ് കീപ്പർ എംഎസ് ധോണിയെ പ്രശംസിച്ചു. റാഞ്ചിയിൽ ഗുജറാത്തിനു വേണ്ടി കളിക്കുന്ന ഉർവിൽ, കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ബംഗാളിനെതിരെ നടന്ന മത്സരത്തിൽ ഷഹബാസ് അഹമ്മദിനെ പുറത്താക്കി തകർപ്പൻ പ്രകടനം നടത്തി.
ബംഗാളിന്റെ രണ്ടാം ഇന്നിംഗ്‌സിന്റെ 43-ാം ഓവറിലാണ് ഈ പുറത്താക്കൽ വന്നത്. ഇടംകൈയ്യൻ സ്പിന്നർ സിദ്ധാർത്ഥ് ദേശായിയുടെ പന്ത് ഓഫ് സൈഡിലേക്ക് കളിക്കാം ശ്രമിക്കുന്നതിനിടെ ഷഹബാസിന് പിഴച്ചു. പന്ത് ശേഖരിച്ച ഉർവിൽ, ഷഹബാസ് തന്റെ കാൽ ഉയർത്തുന്നതുവരെ കാത്തിരുന്ന് ബെയിൽസ് തട്ടിത്തെറിപ്പിച്ചു. ഗുജറാത്ത് കീപ്പറുടെ മികവിന് മുന്നിൽ വീണ ഷബാസ് 15 പന്തിൽ 20 റൺസ് നേടി പുറത്തായി.
ധോണിയിൽ നിന്നാണ് വിക്കറ്റ് കീപ്പിംഗ് തന്ത്രങ്ങൾ പഠിച്ചതെന്ന് സൂചിപ്പിച്ചുകൊണ്ട് ഉർവിൽ ഇൻസ്റ്റാഗ്രാമിൽ എഴുതി:
“പുസ്തകങ്ങളിൽ നിന്ന് പഠിച്ചിട്ടില്ല. ഇതിഹാസത്തിൽ നിന്ന് തന്നെ പഠിച്ചു – തല ⚡🧤.” ഇന്ത്യൻ ലെഗ് സ്പിന്നർ രവി ബിഷ്‌ണോയ് ഉർവിലിനെ ‘ജൂനിയർ തല’ എന്ന് പ്രശംസിച്ചുകൊണ്ട് പോസ്റ്റിൽ കമന്റ് ചെയ്തു. 2016 ലെ ടി20 ലോകകപ്പിൽ ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ സബ്ബിർ റഹ്മാനെ പുറത്താക്കാൻ ധോണി സമാനമായ ഒരു സ്റ്റമ്പിംഗ് നടത്തി ക്രിക്കറ്റ് ലോകത്തെ മുഴുവൻ ഞെട്ടിച്ചിരുന്നു.
എന്തായാലും ധോണിയെ പോലെ തന്നെ ഇന്ത്യക്ക് ബുദ്ധിമാനായ ഒരു വിക്കറ്റ് കീപ്പറെ കിട്ടി എന്നാണ് ആരാധകർ പറയുന്നത്.
View this post on Instagram













Discussion about this post