Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

എംടി; എഴുത്തിലൂടെ കാലത്തെ കരുതിവെച്ച കലാകാരൻ

by Brave India Desk
Oct 3, 2023, 10:47 am IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

ഓരോ കാലഘട്ടത്തിലും ഓരോരോ അവതാരങ്ങൾ ഉണ്ടാകാറുണ്ട്. അവർ ഇതിഹാസതുല്യരാണ്. അവർ സമൂഹത്തിനു നൽകുന്ന സംഭാവനകൾ, സന്ദേശങ്ങൾ, സ്നേഹാദരങ്ങൾ മറ്റാർക്കും നൽകാൻ കഴിയില്ല. ഇദ്ദേഹം ആ വിഭാഗത്തിൽ പെടുന്ന ഒരു അപൂർവ വ്യക്തിത്വമാണ്. ലോകം മുഴുവൻ അറിയപ്പെടുന്ന സാഹിത്യകാരനാണ്. നോവലിസ്റ്റാണ്, തിരക്കഥാകൃത്താണ്. സംവിധായകനാണ്, പത്രപ്രവർത്തകനുമായിരുന്നു. കൈവച്ച മേഖലകളിലെല്ലാം തന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുമുണ്ട്.

വായനക്കാർ ഈ മഹാ പ്രതിഭയെ നിരന്തരം വായിച്ചുകൊണ്ടിരിക്കുന്നു. അതിൽ നോവലുകൾ, ചെറുകഥകൾ, ലേഖനങ്ങൾ, തിരക്കഥകൾ, ബാലസാഹിത്യങ്ങൾ എല്ലാമുണ്ട്. ആരാധകർ ഇദ്ദേഹത്തിന്റെ സിനിമകൾ ആവർത്തിച്ച് കണ്ടുകൊണ്ടേയിരിക്കുന്നു. മലയാള ചലച്ചിത്രരംഗത്തെ അടിമുടി ഉടച്ചു വാർത്ത ചലച്ചിത്രകാരൻ കൂടിയാണ് ഈ മനുഷ്യൻ. എം ടി വാസുദേവൻ നായർ എന്ന മഹാ പ്രതിഭയുടെ ഏറ്റവുമധികം തിരക്കഥകൾക്ക് ചലച്ചിത്ര ഭാഷ്യമൊരുക്കിയ സംവിധായക പ്രതിഭ ഹരിഹരൻ എം ടിയെക്കുറിച്ചു പറഞ്ഞ വാക്കുകളാണിത്.

Stories you may like

ആരാധകക്കൂട്ടമില്ല, ആരും നോക്കിയതുപോലുമില്ല; സൂപ്പർതാരത്തിന്റെ അഹങ്കാരം തകർന്ന നിമിഷം! രജനികാന്ത് വെളിപ്പെടുത്തിയ ആ സത്യം വൈറലാകുന്നു

സംവിധായകൻ പോലും വിസ്മയിച്ച ലാൽ ടച്ച്, ഇരു കൈകൊണ്ടും എഴുതുന്ന വിസ്മയം; ദേവദൂതനിലെ ലാൽ ബ്രില്ലിയൻസ് ഇങ്ങനെ

“എംടിയുടെ സാഹിത്യസൃഷ്ടികളും ചലച്ചിത്രങ്ങളും, ദേശീയ തലത്തിലും അന്തർദേശീയതലത്തിലും പലതവണ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്, വിലയിരുത്തപ്പെട്ടിട്ടുണ്ട്. സാഹിത്യ കൃതികളിലായാ ലും തിരക്കഥകളിലായാലും, പ്രമേയങ്ങളുടെ വൈവിധ്യമാണ് എം ടിയുടെ കൈമുതൽ. എന്റെ കഥയെക്കാൾ കഥയുടെ കഥകളാണെനിക്കിഷ്ടം’ എന്ന് എംടി പലപ്പോഴും പറയാറുണ്ട്. അതാണതിന്റെ കാരണവും മർമവും. അദ്ദേഹത്തിന്റെ സാഹിത്യകൃതികളിലായാലും തിരക്കഥകളിലായാലും, ജീവിതത്തിന്റെ പ്രതിഫലനമാണ് അതിൽ നമുക്കു കാണാൻ കഴിയുക എന്ന് എംടിയുടെ ഒരു ഡസനോളം തിരക്കഥകൾക്കു ദൃശ്യാവിഷ്കാരം ചെയ്ത ഹരിഹരൻ പറഞ്ഞു വെക്കുമ്പോൾ നമ്മൾ വായനക്കാരുടെ അഭിപ്രായവും മറിച്ചൊന്നാവില്ലന്നുറപ്പ്.

2023 ഓഗസ്റ്റ് അഞ്ചിന് മലയാള സാഹിത്യത്തിലെ കാർന്നവരായ എംടി. വാസുദേവൻ നായരുടെ പിറന്നാൾ ആയിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ നവതി കൂടിയായിരുന്നു കടന്നു പോയത്. ഗദ്യത്തെ കാവ്യാനുഭൂതിയാക്കിയ ‘രണ്ടാമൂഴം’ ഉൾപ്പെടെ, എം.ടി രചിച്ച കൃതികളെല്ലാം ഇന്നും മലയാളികൾ ഏറ്റവുമധികം വായിക്കുന്ന പുസ്തകങ്ങളാണ്. അദ്ദേഹം രചനയും സംവിധാനവും നിർവഹിച്ച ‘നിർമാല്യം’, ‘കടവ്’, ‘ഒരു ചെറുപുഞ്ചിരി’ തുടങ്ങിയ സിനിമകൾ ദേശീയ, രാജ്യാന്തരപുരസ്കാരങ്ങളും നേടി മലയാള സിനിമയെയും ഉന്നതങ്ങളിൽ പ്രതിഷ്ഠിച്ചു. 58 സിനിമകൾക്കു തിരക്കഥയെഴുതിയ എം.ടിയുടെ നവതി വായനക്കാരുടെയും സിനിമാസ്വാദകരുടെയും ആനന്ദ മൂഹൂർത്തമായിരുന്നു.

1933 ജൂലൈ 15ന് പുന്നയൂർക്കുളത്തെ ടി.നാരായണൻ നായരുടെയും അമ്മാളുവമ്മയുടെയും മകനായിട്ടാണ് എം.ടി എന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ ജനിച്ചത്. തൃശൂര്‍ ജില്ലയിലെ പൂന്നയൂര്‍ക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പക്കാലം ചെലവഴിച്ചത്. എംടിയുടെ അച്ഛന്‍ ജോലി സംബന്ധമായി സിലോണിലായിരുന്നു. എം ടി തന്റെ സ്കൂൾവിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി.

കോളേജ് കാലത്ത് ജയകേരളം മാസികയിൽ കഥകൾ അച്ചടിച്ച് വന്നിരുന്നു. വിക്റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായി വളർന്നത്. ’പാതിരാവും പകൽ‌വെളിച്ചവും’ എന്ന ആദ്യനോവൽ ഇതേ സമയത്താണു പുറത്തുവന്നത്.

1958 നാലുകെട്ടെന്ന നോവൽ ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. ആ ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പിൽക്കാലത്ത് ‘സ്വർഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിക്കുകയുണ്ടായി. 1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ ന് തിരക്കഥയെഴുതി എം.ടി. ചലച്ചിത്രലോകത്തും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചു. .

1973-ൽ ആദ്യമായി സംവിധാനം ചെയ്ത് നിർമ്മിച്ച ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. ഈ മേഖലയിൽത്തന്നെ അദ്ദേഹത്തിന് നാലുതവണയാണ് ദേശീയപുരസ്കാരം ലഭിക്കുന്നത്. ഇതുകൂടാതെ ‘കാലം’- 1970- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ‘രണ്ടാമൂഴം’ – 1985- വയലാർ അവാർഡ്, വാനപ്രസ്ഥം- ഓടക്കുഴൽ അവാർഡ്, എന്നീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് . കടവ്‌, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്ക് ദേശീയപുരസ്കാരം ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്കാരവും എം.ടിക്ക് തന്നെയായിരുന്നു.

രണ്ടാമൂഴം എന്ന നോവൽ സിനിമയാക്കുന്നതിന് വേണ്ടിയുള്ള തിരക്കഥ രചനയും മറ്റും നടത്തിയെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയാണുണ്ടായത്. മലയാള സാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ കാലിക്കറ്റ് സർവ്വകലാശാല ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു. 1995-ലെ ജ്ഞാനപീഠ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. 2005-ൽ പത്മഭൂഷൺ നൽകി എം.ടിയിലെ പ്രതിഭയെ ഭാരതസർക്കാർ ആദരിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ കൃതികൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുമുണ്ട്. ചുരുക്കത്തിൽ എം ടി എന്ന രണ്ടക്ഷരം മതി എഴുത്തിന്റെ, ഭാവനയുടെ മഹാസാഗരത്തെ ഏതൊരാൾക്കും അടുത്തറിയാൻ.

Tags: Indian CinemaMTClassicmalayalamwritermt vasudevan nairmalayalam cinemaliterature
Share1TweetSendShare

Latest stories from this section

ചാൾസിനെ മുട്ടുകുത്തിച്ച ഇമ്രാന്റെ തന്ത്രങ്ങൾ, ഭീകരർക്ക് മുന്നിൽ സിംഹമായി മാറിയ മോഹൻലാൽ; ബുദ്ധിയും കരുത്തും ഒത്തുചേർന്ന മോഹൻലാൽ മാജിക്ക്

ബെൻസ് കാർ മിലിറ്ററി ട്രക്കിന് മുന്നിലേക്ക്, നിലവിളിയോടെ ഭദ്രനും സംഘവും; മോഹൻലാലിന്റെ സ്റ്റിയറിംഗ് മാജിക് രക്ഷിച്ചത് നാല് ജീവനുകൾ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

അന്ന് മോഹൻലാൽ അത് കാര്യമായി തന്നെ പറഞ്ഞതായിരുന്നു, തരംഗമായി ലാലേട്ടന്റെ “ഒരു പ്രതീക്ഷയുമില്ല മോനെ”; പേട്രിയറ്റ് കണ്ട് നിരാശരായി പ്രേക്ഷകർ

അന്ന് മോഹൻലാൽ അത് കാര്യമായി തന്നെ പറഞ്ഞതായിരുന്നു, തരംഗമായി ലാലേട്ടന്റെ “ഒരു പ്രതീക്ഷയുമില്ല മോനെ”; പേട്രിയറ്റ് കണ്ട് നിരാശരായി പ്രേക്ഷകർ

Discussion about this post

Latest News

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

ജനാധിപത്യ മര്യാദ കാണിച്ചില്ല;ലീഗ് പിടിമുറുക്കുന്നതിൻ്റെ സൂചന;ജി സുകുമാരൻ നായർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വി ഡി സതീശൻ ; അൻവറുമായുള്ള കൂടിക്കാഴ്ച തെറ്റ്, സംഭവം പാർട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ

കെ.സി. വേണുഗോപാലിന്റെ മണ്ഡലത്തിൽ സതീശനായി ശത്രുസംഹാര പൂജ; ‘നിയുക്ത മുഖ്യമന്ത്രി’ക്ക് ഫ്ലക്സ് ബോർഡുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies